കോഴിക്കോട്: കസ്തൂരി രംഗന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പ് നല്‍കിയതായി ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍. കോഴിക്കോട് ബിഷപ്പ് ഡോ വര്‍ഗീസ് ചക്കാലക്കല്‍, താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചാനാനിയല്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉമ്മന്‍ചാണ്ടി ഉറപ്പ് നല്‍കിയതെന്ന് വര്‍ഗീസ് ചക്കാലക്കല്‍ വ്യക്തമാക്കി.
രാവിലെ 7.30ഓടെ കോഴിക്കോട് ബിഷപ്പ് ഹൗസില്‍ വച്ചായിരുന്നു ബിഷപ്പ് വര്‍ഗീസ് ചക്കാലയ്ക്കല്‍, താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയേല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയില്‍ കസ്തൂരി രംഗന് വിഷയം ചര്‍ച്ചയായെന്ന്
വര്‍ഗീസ് ചക്കാലക്കല്‍ വ്യക്തമാക്കി. എന്നാല്‍ കൂടിക്കാഴ്ചയെ കുറിച്ച് ഒന്നും പറയാന്‍ മുഖ്യമന്ത്രി തയാറായില്ല.
കസ്തൂരി രംഗന് പ്രശ്നത്തില്‍ സഭയുടെ ആശങ്കകള്‍ പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി ബിഷപ്പുമാര്‍ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയം ചര്‍ച്ചാ വിഷയമായില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: