മാതാജിയുടെ ഭക്തനെന്ന നിലയില്‍ മാര്‍ക്കണ്ഡന്‍ പ്രസിദ്ധനായി.എല്ലാ മതകാര്യങ്ങളിലും അദ്ദേഹം പങ്കെടുത്തു.അഹന്മദബാദിലും പൂനയിലും ഉണ്ടായിരുന്ന ബ്രഹ്മ വിദ്യാ സംഘാംഗങ്ങളുമായി ബന്ധം പുലര്‍ത്തി.’മേഹര്‍ മെസ്സേജ’എന്ന മാസികയില്‍ ‘അജ്ഞത മൂലമുളള കുറ്റാരോപണം’, ‘മോക്ഷാര്‍ത്ഥികളുടെ ദൗര്‍ഭാഗ്യം’ ,’ക്ഷീണിച്ചവര്‍ക്കുളള ഉപദേശം’ , ‘ദിവ്യ പ്രേമം’ , ‘സൗഖ്യം’ എന്നീ വിഷയങ്ങളെപ്പറ്റി ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തി.ഘോരക്പൂരിലെ ‘കല്യാണ്‍’ എന്ന മാസികയില്‍ ‘ദൈവവും ദൈവപ്രാപ്തിക്കുളള മാര്‍ഗ്ഗവും’ എന്ന ലേഖനവും ‘ശാരദാപീഠ’ത്തില്‍ ”ധര്‍മ്മദര്‍ശനം” എന്ന ലേഖനവും പ്രസിദ്ധപ്പെടുത്തുകയുണ്ടായി.
മായിയെ പ്രത്യക്ഷമായി കാണാന്‍ മാര്‍ക്കണ്ഡന് പല അവസരങ്ങളുമുണ്ടായിട്ടുണ്ട്. അങ്ങനെയുള്ള ഒരു സംഭവത്തെക്കുറിച്ച് പറയാം.
സൂറത്ത് മുനിസിപ്പാലിറ്റിയിലെ എഞ്ചിനീയറായി മാര്‍ക്കണ്ഡന്‍ നിയമിതനായി.എന്നാല്‍ ,ഗവര്‍ണ്മെന്റില്‍ നിന്നാണ് ഉത്തരവുണ്ടാകേണ്ടതെന്ന വ്യവസ്ഥ ഏര്‍പ്പെടുത്തിയതിനാല്‍ ജോലിയില്‍ പ്രവേശിക്കാനായില്ല.പല സ്ഥലങ്ങളിലും പലപ്പോഴായി ജോലിക്കായി അപേക്ഷകള്‍ അയച്ചു.ഫലമുണ്ടായില്ല.മാര്‍ക്കണ്ഡന്‍ നിരാശനായി.
അന്ന് മഹാനവമി ദിവസമായിരുന്നു.പൂജാദികള്‍ക്കു ശേഷം ബ്രാഹ്മണര്‍ക്ക് ഊണിനായി ഇലവെച്ചു.താന്‍ ഉണ്ണാന്‍ വരുന്നില്ലെന്നും ബ്രാഹ്മണരെ വേണ്ട വിധം ഊട്ടണമെന്നും ഭാര്യയോട് പറഞ്ഞ് മാര്‍ക്കണ്ഡന്‍ മാതാജിയുടെ പടത്തിനടുത്തു ചെന്ന് പറഞ്ഞു.
‘ഇതിലില്‍ കൂടുതല്‍ ഞാനെന്തു ചെയ്യണം.? അവിടത്തെ തൃക്കാലില്‍ എന്റെ തല മുട്ടിയുടക്കണമോ.’
തല്‍സമയം പുറത്തെ വാതിലില്‍മേല്‍ ആരോ മുട്ടുന്നത് കേട്ടു.പോയി നോക്കിയപ്പോള്‍ തന്നെ ഉദ്ദോഗത്തില്‍ നിയമിച്ചു കൊണ്ടുള്ള സന്ദേശവുമായി കമ്പിശ്ശിപായി പുറത്തു നില്ക്കുന്നതാണ് കണ്ടത്.സ്ഥിതി ആകെ മാറി.മാര്‍ക്കണ്ഡന്‍ ഓടിച്ചെന്ന് മാതാജിയുടെ ഫോട്ടൊയ്‌ക്കു മുന്നില്‍ നിന്ന് സന്തോഷാശ്രു സഹിതം നന്ദി പറഞ്ഞു.അപ്പോള്‍ കണ്ടതും കേട്ടതും എന്താണെന്നോ.?.
‘ഇനിയെങ്കിലും നീ എന്റെ കൂടെ ഉണ്ണാന്‍ വരില്ലെ.?’ മാതാജി പ്രത്യക്ഷയായി ചോദിച്ചു.ചോദ്യം കഴിഞ്ഞുടനെ ശബ്ദവും രൂപവും ഒരു നിമിഷം കൊണ്ട് ഇല്ലാതായി.മാര്‍ക്കണ്ഡന്‍ ദിവ്യമായ ആഹഌദത്തില്‍ ആറാടി.
1932-ല്‍ മാര്‍ക്കണ്ഡന്റെ ജീവിതത്തില്‍ ഒരു പരിവര്‍ത്തന ഘട്ടമായിരുന്നു.1912 മുതല്‍ 1932 വരെയുളള കാലം ബുദ്ധിമുട്ടുകള്‍ നിറഞ്ഞ ഒരു പരിശീലനദശയായിരുന്നു.മേലില്‍ ചെയ്യാനിരിക്കുന്ന മതപരവും ആത്മീയവുമായ പ്രവൃത്തിക്ക് ഒരു തയ്യാറെടുക്കല്‍,ശക്തിസ്വരൂപണിയെന്ന സങ്കല്‍പം മാതൃസ്വരൂപിണിയെന്ന സങ്കല്‍പത്തിലേക്ക് ക്രമേണ മാറിക്കൊണ്ടിരിക്കുകയായിരുന്നു.ദൈവത്തിന്റെ പരിപൂര്‍ണ്ണ മാതൃഭാവനയുടെ ഒരു ഉപസിദ്ധാന്തമായിരുന്നു സാര്‍വ്വ ലൗകികത്വം.മാര്‍ക്കണ്ഡന്‍ സ്വയം പറഞ്ഞു.
‘നിങ്ങള്‍ ആരാധിക്കുന്ന ദൈവം സര്‍വ്വരുടേയും പിതാവോ മാതാവോ ആണെങ്കില്‍ ഹിന്ദുക്ഷേത്രത്തില്‍ ആരാധിക്കപ്പെടുന്ന ദൈവം വെറും ഹൈന്ദവ ദൈവമല്ലെങ്കില്‍ അവിടെ ആര്‍ക്കും, ഹരിജനങ്ങള്‍ക്കും അഹിന്ദുക്കള്‍ക്കും പ്രവേശനം നിഷേധിക്കരുത്.ഹിന്ദുക്കക്കള്‍ക്കു മാത്രം ആരാധിക്കാവുന്ന ദൈവം ഹിന്ദു ദൈവമാണ്.സാര്‍വ്വലൗകികദൈവമല്ല.
(തുടരും)
















