തിരുവനന്തപുരം: തന്നെ സ്ത്രീ വിരോധിയായി മുദ്രകുത്തരുതെന്ന് ചെറിയാന് ഫിലിപ്പ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ മരിച്ചുപോയ അമ്മയെ പോലും ചിലര്‍ അപമാനിച്ചു. മരിച്ചുപോയ എന്റെ അമ്മയെക്കുറിച്ചുള്ള ചിലരുടെ തുടര്‍ച്ചയായ തെറി അഭിഷേകം വായിച്ചപ്പോള്‍ എന്റെ മനസ് നീറിയെന്നും ചെറിയാന് ഫിലിപ്പ് എഴുതുന്നു. സ്ത്രീ ശരീരം മോഹിച്ചിട്ടില്ലാത്തതിനാല്‍ സ്ത്രീ വിരോധിയായി മുദ്രകുത്തരുതെന്നും ഫേസ്ബുക്കിലൂടെ ചെറിയാന് ഫിലിപ്പ് പറഞ്ഞു.
ഞാന്‍ സ്നേഹനിധികളായ നിരവധി അമ്മപെങ്ങന്മാരുടെ മനസിന്റെ വിശുദ്ധിയും വാത്സല്യവും അനുഭവിച്ചുകൊണ്ടാണ് ഇന്നും ജീവിക്കുന്നത്. വിളമ്പി തന്ന ഭക്ഷണത്തിന്റെ സ്വാദിലൂടെയാണ് പല സ്ത്രീകളും എന്റെ ഹൃദയത്തില്‍ പ്രവേശിച്ചത് ഒരു സ്ത്രീയുടെയും ശരീരം മോഹിച്ചിട്ടില്ലാത്തതിനാല്‍ എന്നെ ദയവായി ഒരു സ്ത്രീവിരോധിയായി മുദ്രയടിക്കല്ലേയെന്നാണ് വിനീതമായ അപേക്ഷയെന്നും ചെറിയാന് ഫിലിപ്പ് ഫെയ്സ്ബുക്കില്‍ കുറിക്കുന്നു.
ഒരു പ്രതിസന്ധി ഉണ്ടാകുമ്പോഴാണ് യഥാര്‍ത്ഥ മിത്രങ്ങളെയും ശത്രുക്കളെയും നാം തിരിച്ചറിയുന്നതെന്ന് ചെറിയാന് ഫിലിപ്പ് പറയുന്നു.
കോണ്‍ഗ്രസ് വനിത നേതാക്കളെ അപമാനിച്ചുള്ള ചെറിയാന് ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് നേരത്തെ വിവാദമായിരുന്നു. തുടര്‍ന്ന് ചെറിയാന് ഫിലിപ്പ് ഖേദം പ്രകടിപ്പിച്ചിരുന്നു.
വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ ഒരു സ്ത്രീയെയും താന്‍ അപമാനിക്കുകയോ മുറിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ചില പരമാര്‍ശങ്ങള്‍ സ്ത്രീ സമൂഹത്തിന് വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നുവെന്നും ഫെയ്സ്ബുക്കിലിട്ട കുറിപ്പില്‍ ചെറിയാന് ഫിലിപ്പ് പറഞ്ഞു.
സമൂഹത്തിലെ ചില അനഭിലഷണീയമായ പ്രവണതകള്‍ സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്. അവയെ സമൂഹമദ്ധ്യത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചതില്‍ അത്യധികമായ ദുഖമുണ്ട് ഒരു സ്ത്രീയുടെയും അഭിമാനബോധത്തെ വ്രണപ്പെടുത്താന്‍ ഞാന്‍ മരണം വരെയും ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉടുപ്പഴിക്കല്‍ സമരം രഹസ്യമായി നടത്തിയ വനിതകള്‍ക്ക് പണ്ട് കോണ്‍ഗ്രസില്‍ സീറ്റ് കിട്ടിയിട്ടുണ്ടെന്നായിരുന്നു ചെറിയാന് ഫെയ്സ്ബുക്കിലൂടെ നടത്തിയ പരാമര്‍ശം. വനിതകളെ അപമാനിച്ചുള്ള പോസ്റ്റിന്റെ പേരില്‍ ചെറിയാന് ഫിലിപ്പിനോട് ദേശീയ വനിതാ കമ്മീഷന് വിശദീകരണം തേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: