തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തിപ്പെട്ടതാണ് മഴയ്ക്ക് കാരണം. വ്യാഴാഴ്ച ഉച്ചമുതല്‍ തെക്കന്‍ ജില്ലകളില്‍ ആരംഭിച്ച മഴ രാത്രിയോടെയാണ് ശക്തമായത്.
കനത്ത മഴയില്‍ മിക്ക സ്ഥലങ്ങളും വെള്ളപ്പൊക്കഭീതിയിയിലായിട്ടുണ്ട്. തുടര്‍ച്ചയായ മഴയില്‍ നദികളിലെ ജലനിരപ്പ് അപകടകരമായ വിധത്തില്‍ ഉയര്‍ന്നതിനാല്‍ തീരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അറബി കടലില്‍ കര്‍ണാടക തീരത്തും ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമ ബംഗാള്‍ തീരത്തുമാണ് ന്യൂനമര്‍ദ്ദം രൂപംകൊണ്ടിരിക്കുന്നത്.
നാളെയും മറ്റന്നാളും ശക്തമായ മഴയായിരിക്കും സംസ്ഥാനത്ത് ലഭിക്കുകയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ സാമാന്യം നല്ല മഴയാണ് സംസ്ഥാന വ്യാപകമായി ലഭിക്കുന്നത്.
കഴിഞ്ഞദിവസം രാത്രിയില്‍ പെയ്ത മഴയില്‍ പലയിടത്തും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചില വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വ്യാപക കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: