Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ബ്ലാക്ക് ബെല്‍റ്റ് തിളക്കവുമായി രേഷ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2015, 07:59 pm IST
in Lifestyle

അങ്ങനെ പണിയക്കുടിയിലും കരാട്ടെ ബ്ലാക്ക് ബെല്‍റ്റിന്റെ തിളക്കം. മൂലങ്കാവ് തേലമ്പറ്റ കോയാലിപ്പുര കോളനിയിലെ രമേഷ്-ശാന്ത ദമ്പതികളുടെ മകള്‍ രേഷ്മയാണ്(16) ഒക്കിനാവ ഷോറിന്‍ റിയു ഷോറിന്‍ കാന്‍ കാരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയത്. വയനാട്ടില്‍ പണിയ വിഭാഗത്തില്‍നിന്നുള്ള ആദ്യ കരാട്ടെ ബ്ലാക്ക് ബെല്‍റ്റുകാരിയാണ് രേഷ്മ. പണിയ വിഭാഗത്തില്‍ ഭാരതത്തിലും ആദ്യംതന്നെ. മൂലങ്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം തരത്തിനു ശേഷം ബത്തേരി സെന്റ് മേരീസ് കോളേജില്‍ പ്ലസ് വണ്ണിനു പഠിക്കുകയാണ് രേഷ്മ.

വിദ്യാലയങ്ങളില്‍ സര്‍വ ശിക്ഷ അഭിയാന്‍ പെണ്‍കുട്ടികള്‍ക്കായി പ്രാവര്‍ത്തികമാക്കിയ കായിക പരിശീലന പരിപാടിയാണ് കരാട്ടെ അഭ്യസിക്കുന്നതിന് രേഷ്മയ്‌ക്ക് വഴിയൊരുക്കിയത്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍  പി.ആര്‍.ചന്ദ്രനു കീഴില്‍ കരാട്ടെയില്‍ പിച്ചവെച്ച രേഷ്മ അര്‍പ്പണബോധത്തോടെ നടത്തിയ പരിശീലനമാണ് ബ്ലാക്ക് ബെല്‍റ്റ് നേട്ടത്തില്‍ എത്തിയത്. 2014 ലാണ് രേഷ്മ ഫസ്റ്റ് ഡിഗ്രി ബ്രൗണ്‍ ബെല്‍റ്റ് സ്വന്തമാക്കിയയത്.

മാതാപിതാക്കളുടെ പ്രോത്സാഹനമാണ് അഞ്ച് വര്‍ഷം മുന്‍പ് ആരംഭിച്ച പരിശീലനം മുടങ്ങാതെ തുടരാന്‍ സഹായകമായതെന്നാണ് രേഷ്മയുടെ അഭിപ്രായം. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ സംസ്ഥാനത്തിനകത്തും പുറത്തുമായി നടന്ന അഞ്ച് കരാട്ടെ മത്സരങ്ങളില്‍ ഒന്നാമതെത്തിയ രേഷ്മ മൂലങ്കാവില്‍ ഏതാനും പെണ്‍കുട്ടികളെ ആയോധനകല അഭ്യസിപ്പിക്കുന്നുമുണ്ട്. കരാട്ടെ അഭ്യാസം പെണ്‍കുട്ടികളില്‍ കായികക്ഷമതയ്‌ക്കൊപ്പം പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ഉതകുന്നുണ്ടെന്നാണ് രേഷമയുടെ അഭിപ്രായം. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം പട്ടാളത്തില്‍ ചേരണമെന്നാണ് രേഷ്മയുടെ ആഗ്രഹം. ബത്തേരി ഡയറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ എസ്എസ്എ സ്‌റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ഇ.പി. മോഹന്‍ദാസാണ് രേഷ്മയ്‌ക്ക് ബ്ലാക്ക് ബെല്‍റ്റ് സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു.

2013 ലും 2014ലും ബത്തേരിയില്‍ നടന്ന സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കുമിത്തെ, കത്ത ഇനത്തില്‍ രണ്ട് ഗോള്‍ഡ് മെഡല്‍, 2011 ല്‍ മൈസൂരില്‍ നടന്ന നാഷണല്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കുമിത്തെ മത്സരത്തില്‍ സില്‍വര്‍ മെഡല്‍, 2013ല്‍ കല്‍പ്പറ്റയില്‍ നടന്ന സൗത്ത് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സില്‍വര്‍ മെഡല്‍, 2014ല്‍ ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ സില്‍വര്‍ മെഡല്‍ എന്നിവ രേഷ്മക്ക് ലഭിച്ചിട്ടുണ്ട്.

പരിമിതിക്കുള്ളില്‍ നിന്നാണ് രേഷ്മയുടെ ജീവിതം. കയറിക്കിടക്കാനൊരു കൂരപോലും ഇവര്‍ക്ക് സ്വന്തമായില്ല. അച്ഛന്റെ കൂലിപ്പണിയില്‍ നിന്നുള്ള വരുമാനമാണ് ഏക മാര്‍ഗം. രേഷ്മക്കും സഹോദരന്‍ രാഹുലിനും പഠിക്കുന്നതിനും ഉറങ്ങുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനുമെല്ലാം ഒറ്റ മുറി ഷെഡ് മാത്രം. മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് പണം കണ്ടെത്താനാകാതെ നട്ടം തിരിയുകയാണ് രേഷ്മയുടെ കുടുംബം. ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

India

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.