തിരുവനന്തപുരം: ചികിത്സ കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുന്ന സിനിമാനടന് ജഗതി ശ്രീകുമാറിനും കുടുംബത്തിനും ഓണക്കോടിയുമായി അയല്‍ക്കാര്‍ വീട്ടിലെത്തി. തിരുവനന്തപുരത്ത് ജഗതി ശ്രീകുമാറിന്റെ കുടുംബവീടായ ഈശ്വരവിലാസം റോഡില്‍ താമസിക്കുന്നവരാണ് കുടുംബസമേതം പേയാട്ടുള്ള ജഗതിയുടെ വീട്ടില്‍ ഓണക്കോടിയുമായി എത്തിയത്. ഇന്നലെ രാവിലെ പത്തുമണിയോടെ വീട്ടിലെത്തിയ പഴയ അയല്‍ക്കാരെ നിറചിരിയുമായി ജഗതി ശ്രീകുമാര്‍ സ്വീകരിച്ചു. സഹപാഠിയും സുഹൃത്തുമായ എം.എം. ഹസ്സനെ ജഗതി ശ്രീകുമാര്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു. അപകടത്തെ തുടര്‍ന്ന് വലതുകൈ തളര്‍ന്നു കിടക്കുന്നതിനാല്‍ ഇടതുകൈനീട്ടി ജഗതി അയല്‍വാസികള്‍ക്ക് ഹസ്തദാനവും നല്കി.
വിഷമയമില്ലാത്ത പച്ചക്കറികളും ജഗതി ശ്രീകുമാറിന് നല്‍കാനായി എം.എം. ഹസ്സന് കയ്യില്‍ കരുതിയിരുന്നു. ജഗതിയുടെ ഭാര്യ ശോഭാ ശ്രീകുമാര്‍ ഉച്ചഭക്ഷണത്തിനു ക്ഷണിച്ചെങ്കിലും അതിഥികള്‍ സ്നേഹത്തോടെ ക്ഷണം നിരസിച്ചു. ജഗതി ശ്രീകുമാറുമായി സംസാരിക്കാനാണ് അവര്‍ ഏറെ സമയം ചെലവഴിച്ചത്. ഓണക്കാലത്തെക്കുറിച്ച് ജഗതി ശ്രീകുമാറിനെ പലകുറി ഓര്‍മിപ്പിച്ചു. തിരിച്ചൊന്നും പറഞ്ഞില്ലെങ്കിലും എല്ലാം ഓര്മയുള്ളതുപോലെ ജഗതി തലയാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: