Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

യോഗയിലെ പെണ്‍വഴി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2015, 09:30 pm IST
in Lifestyle

യോഗയിലൂടെ മനസ്സിനും ശരീരത്തിനും ശാന്തിയെന്ന സന്ദേശമുള്‍ക്കൊണ്ട് കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനിടയില്‍ പതിനായിരത്തിലധികം പേരെ യോഗ പരിശീലിപ്പിച്ച് തൃശ്ശുരില്‍ യോഗാഞ്ജലി എന്ന സ്ഥാപനം നടത്തിവരികയാണ് പ്രശസ്ത യോഗ തെറാപ്പിസ്റ്റ്  മിനി രവീന്ദ്രന്‍.

നിരവധി രോഗികള്‍ക്ക് യോഗയിലുടെ സാന്ത്വനമേകി ഒരു ആരോഗ്യ പരിപാലന പദ്ധതിയെന്ന നിലയില്‍ യോഗയെ കൂടുതല്‍ ജനകീയമാക്കാന്‍ ശ്രമിക്കുകയാണ് ഇവര്‍. ആസ്ത്മ, രക്തസമ്മര്‍ദം, മാനസിക സംഘര്‍ഷങ്ങള്‍ തുടങ്ങി കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ വരെ ഒരു പരിധിവരെ നിത്യമുള്ള യോഗയിലൂടെ മാറ്റിയെടുക്കാനാകുമെന്ന് മിനി ടീച്ചര്‍ പറയുന്നു. കാന്‍സര്‍ പോലുള്ള രോഗം ആദ്യം മനസ്സിനെ തളര്‍ത്തുന്നു. യോഗയിലൂടെ മനസ്സിനെ രോഗത്തിനു മുമ്പില്‍ തോല്‍ക്കാന്‍ വിടാതെ കൂടുതല്‍ ആത്മവിശ്വാസം കൈവരുമ്പോള്‍ ക്രമേണ മരുന്നുകള്‍ ഫലം ചെയ്യാന്‍ തുടങ്ങുന്നു. നിത്യേനയുള്ള യോഗപരിശീലനം കൊണ്ടു അങ്ങനെ ഒരു പരിധിവരെ രോഗത്തെ മറികടക്കാനാകും എന്ന് ടീച്ചറുടെ അനുഭവ സാക്ഷ്യം.

ബെംഗളൂരുവിലെ സ്വാമി വിവേകാനന്ദ യോഗ അനുസന്താന സംസ്ഥാന(എസ് വ്യാസ) ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും യോഗ ഇന്‍സ്ട്രക്ടര്‍ പിജി ഡിപ്ലോമയും യോഗ തെറാപ്പിയിലും ബിരുദം നേടിയ മിനി അണ്ണാമല യുണിവേഴ്‌സിറ്റിയില്‍ നിന്നും യോഗയില്‍ പിജിഡിപ്ലോമയും കരസ്ഥമാക്കി. സ്ത്രീകള്‍ അധികം കടന്നുവരാത്ത ഒരുകാലത്ത് തൃശ്ശുരിലെ ഐക്കഫ് ക്ലബ്ബില്‍ ചിദംബരം മാഷ് പണ്ടുപഠിപ്പിച്ചിരുന്നു. പിന്നീടു മുടങ്ങിപ്പോയ യോഗ ക്ലാസ്സ് ഏറ്റെടുത്തു നടത്തിയാണ് മിനി ഈ രംഗത്തേക്കു കടന്നുവരുന്നത്. 18 സത്രീകളെ വച്ചായിരുന്നു ആദ്യത്തെ ബാച്ച് തുടങ്ങിയത്. പിന്നീടുള്ള വളര്‍ച്ച പടി പടിയായിട്ടായിരുന്നു.

യോഗയിലെ സ്ത്രീ പരിശീലക എന്ന പേരില്‍ ആദ്യകാലത്ത് സ്വാഭാവികമായി ചില വിമര്‍ശനങ്ങളും എതിര്‍പ്പുകളും ഉണ്ടായിരുന്നെങ്കിലും അവയെല്ലാം പിന്നിട് വിജയത്തിലേക്കുള്ള വഴികളായി മാറി. ഇന്ന് ദിനംതോറും 100 പേരെ യോഗ പരിശീലിപ്പിക്കുന്ന ടീച്ചര്‍ തിരക്കിലാണ്. മൂന്നുമാസത്തെ ചെറിയ കോഴ്‌സാണ് ആദ്യം നല്‍കുന്നത്. തുടക്കത്തില്‍ ചെറിയ ആസനങ്ങള്‍, ശ്വസനപ്രക്രിയ, പ്രാണായാമം, ധ്യാനം, ശവാസനം തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ പരിശീലിപ്പിക്കുന്നു.പിന്നീടുള്ള തുടര്‍പഠനങ്ങള്‍ വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കും. 13 വര്‍ഷമായി ക്ലാസ്സില്‍ പങ്കെടുത്തു വരുന്നവര്‍ നിരവധിയാണ്. വര്‍ഷത്തിലൊരിക്കല്‍ കുറച്ചുപേരെ ബെംഗളൂരിലെ യോഗ ഇന്‍സ്റ്റിറ്റിയൂട്ടില്‍ കൊണ്ടുപോയി 3 ദിവസത്തെ പാക്കേജില്‍ യോഗ പരിശീലിപ്പിക്കാറുണ്ട്. സാധാരണ  ഒരു ദിവസം ഒരു മണിക്കുര്‍ ഇവിടെ ലഭിക്കുമ്പോള്‍ അവിടെ 11 മണിക്കൂര്‍ സമയം ഒരാള്‍ക്ക് ഒരു ദിവസം യോഗപരിശീലിക്കാന്‍ കഴിയുന്നു.

യോഗക്കുവേണ്ടി എന്നെങ്കിലും ഒരു നല്ലകാലം വരുമെന്ന് വിചാരിച്ചിരുന്നെങ്കിലും അത് ഇത്രയും വേഗത്തില്‍ എത്തുമെന്ന് സ്വപ്‌നത്തില്‍ പോലും കണ്ടില്ലെന്നും യോഗയെ ലോകത്തിന്റെ നെറുകയില്‍ കൊണ്ടെത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ നമിക്കുന്നുവെന്നും മിനി ടീച്ചര്‍ പറയുമ്പോള്‍ പ്രകടമാകുന്നതും യോഗയോടുള്ള ഇഷ്ടമാണ്. മനസ്സിനും ശരീരത്തിനും യോഗ നല്ലതാണെന്ന് പ്രചരിപ്പിച്ച് ജുണ്‍ 21 ന് ലോക യോഗദിനമായി ആചരിക്കാന്‍ ഐക്യരാഷ്‌ട്രസഭ തീരുമാനിച്ചപ്പോള്‍ യോഗയ്‌ക്ക് കേവലം ഒരു വ്യായാമ മുറ എന്നതിനപ്പുറം നിരവധിമാനങ്ങള്‍ കൈവന്നു.  ഇതിനുശേഷം യോഗക്ക് നല്ല രീതിയില്‍ പ്രചാരണം ലഭിച്ചു.

ടീച്ചര്‍ക്കു അര്‍ദ്ധരാത്രിയില്‍ പോലും നിരവധി കോളുകള്‍ യോഗയെക്കുറിച്ചും ക്ലാസ്സിനെ കുറിച്ചും അറിയാനായി വരുന്നുണ്ട്. ആദ്യകാലങ്ങളില്‍ സ്ത്രീകളെ മാത്രമായിരുന്നു യോഗ പരിശീലിപ്പിച്ചിരുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പുരുഷന്‍മാരെയും ടീച്ചര്‍ യോഗ പഠിപ്പിക്കുന്നു. സ്ത്രീകളേക്കാള്‍  പുരുഷന്‍മാരാണ് കാര്യങ്ങള്‍ വേഗത്തില്‍ ഗ്രസിക്കുന്നതെന്നാണ് മിനി ടീച്ചറുടെ അനുഭവം.  യോഗക്ക് പ്രചാരം കൂടിയപ്പോള്‍ യോഗ പരിശീലകരായി നിരവധി വ്യാജപരിശീലകരും രംഗത്തു വന്നെന്നും അല്‍പ്പജ്ഞാനികള്‍ വരുത്തി വെയ്‌ക്കുന്ന വിനകള്‍ ഈ രംഗത്ത് അപകടം വരുത്തിവെയ്‌ക്കുമെന്ന് ടീച്ചര്‍ ഭയപ്പെടുന്നു.

അതുകൊണ്ട് യോഗ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നല്ല പരിശീലകന്‍ വശം പോകണമെന്ന് ടീച്ചര്‍ ഉപദേശിക്കുന്നു. ജിവിതശൈലി രോഗങ്ങള്‍ മനുഷ്യരില്‍ മാരകമായി പിടിമുറുക്കിയിരിക്കുന്ന ഒരു കാലത്ത് 5000 വര്‍ഷം പഴക്കമുള്ള ഭാരതത്തിന്റെ അമൂല്യമായ ഒരു സമ്പത്തായ യോഗയുടെ തിരിച്ചുവരവ് ലോകത്തിലുള്ള മനുഷ്യരുടെ പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കിന്റെ സൂചകമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

India

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.