കോട്ടയം: പാറമ്പുഴയ കൂട്ടക്കൊലയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഒരുകുടുംബത്തിലെ അച്ഛനേയും അമ്മയേയും മകനേയും കമ്പിനിയിലെ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളി കഴുത്തറുത്തും തലയില്‍ വെട്ടിയും കൊലപ്പെടുത്തിയതാണ് കേസ്. അന്വേഷണം പൂര്‍ത്തിയാക്കി പാമ്പാടി സിഐ: സാജു വര്‍ഗീസാണ് കുറ്റപത്രം കോട്ടയം ജുഡീഷ്യല്‍ മജിസ്ട്രേട്ട് ഒന്നാം കോടതിയില്‍ സമര്‍പ്പിച്ചത്.
2015 മെയ് 16ന് രാത്രി 12ന്പാറമ്പുഴ മൂലേപ്പറമ്പില്‍ ലാലസന്‍ (71), ഭാര്യ പ്രസന്ന കുമാരി (62), മകന് പ്രവീണ്‍ലാല്‍ (28) എന്നിവരെ കൊലപ്പെടുത്തിയെന്നാണ് കേസ്.ലാലസന്റെ അലക്കു കമ്പനിയില്‍ തൊഴിലാളിയായിരുന്ന ഫിറോസാബാദ് സ്വദേശി നരേന്ദ്ര കുമാര്‍ (26) എന്നിവരെ കൊല്ലുകയായിരുന്നു. കൊലപാതകത്തിനുശേഷം തിരുവനന്തപുരത്തെത്തിയ പ്രതി ട്രെയിനില്‍ ഫിറോസാബാദിലേക്കു പോയി. ആറാം ദിവസം അവിടെനിന്നാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
149 പേജുള്ള കുറ്റപത്രത്തില്‍ 72 സാക്ഷികളും 63 തൊണ്ടിമുതലുകളും 53 രേഖകളും ഉണ്ട്. കൊലപാതകം നടന്ന് 80-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ദൃക്സാക്ഷികളില്ലാത്ത കേസായതിനാല്‍ സാഹചര്യതെളിവും ശാസ്ത്രീയ തെളിവുകളും രേഖകളും ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ടുകളും പ്രോസിക്യൂഷന് ഹാജരാക്കിയിട്ടുണ്ട്.
കൊലചെയ്യപ്പെട്ട ലാലസന്റെയും മകന് പ്രവീണിന്റെയും മൊബൈല്‍ ഫോണുകളും പ്രസന്നകുമാരിയുടെ ആഭരണങ്ങളും അലക്കുകടയില്‍നിന്നും കൈവശപ്പെടുത്തിയ രേഖകളുമാണ് തെളിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: