കുന്നത്തൂര്‍: ഒടുവില്‍ നീലകണ്ഠന് വിദഗ്ധ ചികിത്സയ്ക്ക് വഴിയൊരുങ്ങുന്നു. ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്രോപദേശകസമിതിയുടെയും അനാസ്ഥമൂലം നരകയാതന അനുഭവിക്കുന്ന ശാസ്താംകോട്ട ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലെ കൊമ്പനാന നീലകണ്ഠന് ജന്മഭൂമി വാര്‍ത്തയാണ് തുണയായത്. നീലകണ്ഠന്റെ ദുരവസ്ഥ വാര്‍ത്തയായതിനെത്തുടര്‍ന്ന് കോന്നിയില്‍നിന്നുള്ള വിദഗ്ധസംഘം കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെത്തി.
കോന്നി ആനപരിപാലന കേന്ദ്രത്തിലെ വെറ്ററിനറി സര്ജന് ഡോ സി.എസ്. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശാസ്താംകോട്ടയിലെത്തി നീലകണ്ഠനെ പരിശോധിച്ചത്.
മൃഗസംരക്ഷണവകുപ്പ് അധികൃതരും ഇന്നലെ സ്ഥലത്തെത്തി. നീലകണ്ഠനെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയ വിദഗ്ധസംഘം നിലവിലുള്ള ആയുര്‍വേദ ചികിത്സാരീതി തുടരുന്നതിനൊപ്പം പുതിയ ചില മരുന്നുകളും നിര്‍ദേശിച്ചു. ആനക്കൊട്ടിലിലേക്ക് എത്രയും വേഗം നീലകണ്ഠനെ മാറ്റാന്‍ മൃഗസംരക്ഷണവകുപ്പ് ക്ഷേത്രോപദേശക സമിതിക്ക് നിര്‍ദേശം നല്കി. ആനക്കൊട്ടിലിലെ തകര്‍ന്ന ഭാഗങ്ങള്‍ അറ്റകുറ്റപ്പണികള്‍ ചെയ്ത് ശരിയാക്കാനും കൊട്ടിലില്‍ ഷവര്‍ സ്ഥാപിക്കുന്നതിനും ദേവസ്വം ബോര്‍ഡിനോട് അടിയന്തര സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉപദേശകസമിതി ഭാരവാഹികള്‍ അറിയിച്ചു.
കൊല്ലം ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘവും ഇന്നലെ നീലകണ്ഠനെ സന്ദര്‍ശിച്ച് ആരോഗ്യനില വിലയിരുത്തി. തീറ്റയെടുക്കുന്നതിന് തടസമാകുംവിധം വളര്‍ന്ന കൊമ്പുകള്‍ മുറിച്ചുമാറ്റുന്നതിന് അനുമതി നല്കാന് വനംവകുപ്പിന്റെ ഭാഗത്തുനിന്ന് നടപടി ആരംഭിച്ചിട്ടുണ്ട്. നീലകണ്ഠന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക ഭക്ഷണക്രമവും മെഡിക്കല്‍സംഘം അധികൃതര്‍ക്ക് കൈമാറി. വിദഗ്ധ ചികിത്സയ്ക്കായി കൂടുതല്‍ സൗകര്യമുള്ള സ്ഥലങ്ങളിലേക്ക് നീലകണ്ഠനെ കൊണ്ടുപോകുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. ആരോഗ്യം വീണ്ടെടുത്ത ശേഷവും നീലകണ്ഠന് വിശ്രമം കൂടുതലായി അനുവദിക്കണമെന്നും വിദഗ്ധസംഘം നിര്‍ദേശിച്ചു.
ഏഴുവര്‍ഷം മുമ്പ് ക്ഷേത്രത്തിലെ മണികണ്ഠന് എന്ന ആന ചരിഞ്ഞതിനെത്തുടര്‍ന്ന് ഒരു ഭക്തന് നടയ്ക്കിരുത്തിയതാണ് നീലകണ്ഠനെ. പ്രവാസിയായ വേങ്ങ സ്വദേശി അജിത് ബി. പിള്ളയാണ് നീലകണ്ഠനെ നടയ്ക്കിരുത്തിയത്. തുടക്കത്തില്‍ ആരോഗ്യവാനായിരുന്ന നീലകണ്ഠന് പാപ്പാന്മാരുടെ അശ്രദ്ധയിലാണ് അടിപ്പെട്ടത്. മുന്കാലുകളിലൊന്നിന്റെ സ്വാധീനം നഷ്ടമായതോടെ എഴുന്നെള്ളത്തിന് പങ്കെടുക്കാന്‍ കഴിയാതായി. ഇതോടെ നീലകണ്ഠന് ദേവസ്വം ബോര്‍ഡിന് ബാധ്യതയായി. പിന്നീട് അജിത് തന്നെ ലക്ഷങ്ങള്‍ മുടക്കി ആനക്കൊട്ടില്‍ നിര്‍മിക്കുകയും നീലകണ്ഠനെ കുളത്തൂരില്‍ കൊണ്ടുപോയി ചികിത്സിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് ആരോഗ്യം മെല്ലെ മെച്ചപ്പെട്ടുവരുന്നതിനിടയിലാണ് പരിചരണത്തിലെ വീഴ്ചമൂലം വീണ്ടും നീലകണ്ഠന് എഴുന്നേല്‍ക്കാനാകാതെ വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: