Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലോകവേദിക്കൊരു ദീപശിഖ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 08:19 am IST
in Samskriti

കാലം കടന്നുപോയി. സ്വാമിജിയെ ഒരു വിസിറ്റിങ്ങ് പ്രൊഫസറായി അമേരിക്കയിലെ പല സര്‍വ്വകലാശാലകളും സ്വാഗതം ചെയ്തു.  തത്വചിന്തയും, വിദ്യാഭ്യാസവും അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങളായിരുന്നു. മൂല്യാധിഷ്ഠിത മാനേജ്‌മെന്റിനെക്കുറിച്ച് പലയിടത്തും അദ്ദേഹം പ്രഭാഷണങ്ങള്‍ നടത്തി.

ബെര്‍ക്കിലിയിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലും, കോര്‍ണല്‍ സര്‍വ്വകലാശാലയിലും, എംഐടിയിലും അദ്ദേഹം ഈ വിഷയത്തില്‍ ക്ലാസുകളെടുത്തു. അദ്ദേഹം 1992-ല്‍ ഒരു ഇന്റര്‍നാഷണല്‍ ലൈബ്രറിയും, ഗവേഷണകേന്ദ്രവും സ്ഥാപിക്കുന്നതിനായി പന്ത്രണ്ടു അമേരിക്കന്‍ സര്‍വ്വകലാശാലകളില്‍ പര്യടനം നടത്തി.  ഇന്ത്യയിലെ ഏറ്റവും സമുന്നതനും, ആദ്ധ്യാത്മികഗുരുവും, ചിന്തകനും, ദാര്‍ശനികനുമായ ആദിശങ്കരന്റെ മാതൃഗൃഹമാണ് സ്വാമിജി ഇതിനായി തെരഞ്ഞെടുത്തത്. അവിടെ ബൃഹത്തായ ഒരു ഗ്രന്ഥശാലയും ഗവേഷണകേന്ദ്രവും സ്ഥാപിച്ചു.

അമേരിക്കയുടെ വിവിധഭാഗങ്ങളില്‍ നടന്നിരുന്ന മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ വൈകാതെ തന്നെ വാര്‍ഷിക ക്യാമ്പുകള്‍ ഒരു പതിവു ഘടകമായി മാറി. അമേരിക്കയില്‍ പല ഭാഗങ്ങളിലായി വളര്‍ന്നുവരുന്ന ആദ്ധ്യാത്മിക കേന്ദ്രങ്ങളെ ഏകോപിപ്പിക്കുന്നതിനായി 1975-ല്‍ ചിന്മയമിഷന്‍ വെസ്റ്റ് എന്ന പേരില്‍ ഒരു കേന്ദ്രം അമേരിക്കയില്‍ ആരംഭിച്ചു. ഇതിന്റെ കീഴില്‍ തുടര്‍ന്ന്, ദക്ഷിണ-മദ്ധ്യ അമേരിക്കകളിലും, ട്രിനിഡാഡിലും വെസറ്റ് ഇന്‍ഡീസിലും മെക്‌സികോയിലും മിഷന്‍കേന്ദ്രങ്ങളുണ്ടായി. ഭാവിയില്‍ ഈ പ്രദേശങ്ങളില്‍ ആരംഭിക്കുന്ന മിഷന്‍ കേന്ദ്രങ്ങളും ഇതിനുകീഴിലായിരിക്കുമെന്ന് വ്യവസ്ഥ ഉണ്ടാക്കിയിരുന്നു. പല കേന്ദ്രങ്ങളും സ്വന്തമായി വേദാന്തപഠന ക്ലാസുകളും ബാലവിഹാറുകളും യുവകേന്ദ്രങ്ങളും നടത്തിവരുന്നു. ക്യാമ്പുകളും പ്രഭാഷണപരമ്പരകളും അവര്‍ സ്ഥിരമായി സംഘടിപ്പിക്കുന്നു. ചിന്മയമിഷന്‍ വെസ്റ്റ് ഒരു ബ്രഹ്മചാരി പരിശീലനകേന്ദ്രവും ആരംഭിച്ചിട്ടുണ്ട്. അമേരിക്കയില്‍ പ്രവര്‍ത്തിക്കാനായി ഹിന്ദുമിഷനറിമാരെ വാര്‍ത്തെടുക്കുകയാണ് അതിന്റെ ലക്ഷ്യം. മൂന്നുവര്‍ഷമാണ് ഇതിനെ പഠനകാലം.

ലോകസമാധാനവും രാഷ്‌ട്രങ്ങള്‍ തമ്മില്‍ പരസ്പരധാരണയും സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി എല്ലാ മതയോഗങ്ങളിലും സ്വാമിജി സജീവമായി പങ്കെടുത്തിരുന്നു. 1975ല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ സൂഫി ആചാര്യനായ പീര്‍വിലായത് ഖാന്‍ സംഘടിപ്പിച്ച സമ്മേളനത്തിലും സ്വാമിജി സന്നിഹിതനായിരുന്നു.

സ്വാമിജിയുടെ വിദേശയാത്രകളിലെല്ലാം അതാതിടത്തെ പ്രശസ്തരേയും പ്രഗത്ഭരേയും കണ്ടു ചര്‍ച്ചകള്‍ നടത്താന്‍ അദ്ദേഹം ഉത്സാഹം കാണിച്ചിരുന്നു. അവര്‍ സംഘടിപ്പിച്ച യോഗങ്ങളില്‍ പ്രസംഗിച്ചു. അവിടങ്ങളിലെ പത്രമാദ്ധ്യമങ്ങളും റേഡിയോ, ടിവി തുടങ്ങിയവയും സ്വാമിജിയെ അഭിമുഖ സംഭാഷണത്തിന് പലപ്പോഴും ക്ഷണിച്ചിരുന്നു. അതെല്ലാം ഏറെ പ്രാധാന്യത്തോടെ അവര്‍ പ്രസിദ്ധീകരിക്കുകയും പ്രക്ഷേപണം നടത്തുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലെ യുക്തിയും വ്യക്തതയും സ്വതസിദ്ധമായ നര്‍മ്മബോധവും ജനങ്ങളെ അത്യധികം ആകര്‍ഷിച്ചു. ചോദ്യങ്ങള്‍ എന്തായാലും അതിനുമതിയായ ഉത്തരം ആ നാവിന്‍ തുമ്പില്‍നിന്ന് ആര്‍ക്കും വീണുകിട്ടുമായിരുന്നു.

ഒരിക്കലും മറക്കാനാവാത്ത ആ ഉപമകളും ഉദാഹരണങ്ങളും സാമാന്യജനങ്ങള്‍ക്കു മാത്രമല്ല, പത്രമാദ്ധ്യമങ്ങള്‍ക്കും ആലോചിക്കാനും അത്ഭുതപ്പെടാനും വക നല്‍കി. അദ്ദേഹത്തിന്റെ മനസ്സില്‍ തുളുമ്പി നിന്നിരുന്ന ഏറ്റവും നൈസര്‍ഗികമായ ആ സ്‌നേഹകാരുണ്യങ്ങള്‍ ആയിരങ്ങളെയാണ് ആ കാല്‍ച്ചുവട്ടിലെത്തിച്ചത്.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

Kerala

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് അപകടം : കാറോടിച്ചത് പ്രാദേശിക സിപിഎം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

നേമത്ത് 29000 മുസ്ലീം വോട്ടുകൾ നിർണ്ണായകം : മുസ്ലീങ്ങൾ ആർക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് കരമന മസ്ജിദ് ഇമാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.