കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുളളവര്‍ക്ക് സോളാര്‍ കമ്മീഷന്റെ നോട്ടീസ്. കേസില്‍ തങ്ങളുടെ ഭാഗം വിശദീകരിക്കാനാവശ്യപ്പെട്ടാണ് കമ്മീഷന് നോട്ടീസ് അയച്ചത്. സോളാര്‍ കമ്മീഷന്റെ സിറ്റിങ്ങിനിടെ, മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സോളാര്‍ തട്ടിപ്പ് കേസിലെ പ്രതികള്‍ എന്നിവര്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ സാക്ഷികള്‍ ഉന്നയിച്ചിരുന്നു.
കമ്മീഷന് മൊഴിയെടുക്കുന്നതിനിടയിലും അഭിഭാഷകരുടെ വിസ്താരത്തിനിടയിലുമാണ് സാക്ഷികള്‍ ഗൗരവമായ ആരോപണം ഉയര്‍ത്തിയത്. സാക്ഷികള്‍ ആരോപണങ്ങള്‍ സാധൂകരിക്കാന്‍ രേഖകളും തെളിവായി നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രി മന്ത്രിമാരായ അടൂര്‍ പ്രകാശ്, ആര്യാടന് മുഹമ്മദ്, എംപിമാരായ കെ സി വേണുഗോപാല്‍, ജോസ് കെ മാണി, കൊടിക്കുന്നില്‍ സുരേഷ്, നടി ശാലു മോനോന്, മുഖ്യമന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്ററാംഫംഗങ്ങളായ ജിക്കുമോന്, ജോപ്പന്, മുന്‍ ഗണ്മാന് സലിംരാജ് എന്നിവരുള്‍പ്പെടെ മുപ്പതോളം പേര്‍ക്ക് കമ്മീഷന് നോട്ടീസ് അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: