ന്യൂദല്‍ഹി: വ്യാജ ബിരുദ വിവാദത്തില്‍ നിയമ നടപടി നേരിടുന്ന മുന്‍ ദല്‍ഹി നിയമമന്ത്രി ജിതേന്ദ്രര്‍ സിങ് തൊമറിന്റെ ബിരുദം വ്യാജമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് അറിയാമായിരുന്നുവെന്ന് മുന്‍ ആപ് നേതാവ് യോഗേന്ദ്ര യാദവ്. തൊമറിന്റെ ബിരുദം വ്യാജമെന്ന് താന്‍ മുമ്പ് കേജ്രിവാളിനെ അറിയിച്ചിരുന്നതായും യോഗേന്ദ്ര യാദവ് അവകാശപ്പെട്ടു.
താന്‍ മാത്രമല്ല മറ്റ് പലരും വിഷയം കേജ്രിവാളിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. അന്വേഷണം നടത്താതിരുന്ന കേജ്രിവാളിന്റെ നിലപാട് അതിശയിപ്പിച്ചുവെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. തോമറിനെതിരായ കേസ് ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടി ദല്‍ഹി കോടതി അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യോഗേന്ദ്ര യാദവിന്റെ വെളിപ്പെടുത്തല്‍.
അതേസമയം ഫെബ്രുവരിയില്‍ തങ്ങള്‍ ഇതിനെക്കുറിച്ച് കേജ്രി അറിയിച്ചിരുന്നു. എന്നാല്‍ നടപടി സ്വീകരിക്കാന്‍ കെജ്രിവാള് തയ്യാറായിരുന്നില്ല. ഒടുവില്‍ വിവാദങ്ങള്‍ സത്യമെന്ന് പുറത്തായപ്പോള്‍ ആം ആദ്മി പാര്‍ട്ടിതല അന്വേഷണത്തിന് ഉത്തരവിട്ടു. ഇത് അത്ഭുതപ്പെടുത്തുന്നു. തൊമറിനെ കൂടാതെ മറ്റ് 25 നേതാക്കള്‍ക്കെതിരെയും തങ്ങള്‍ ആരോപണമുന്നയിച്ചിരുന്നുവെന്നും യാദവ് പറഞ്ഞു.
അതേസമയം, തൊമറിന്റെ ജാമ്യാപേക്ഷ ദല്‍ഹി കോടതി തള്ളി. തൊമറിന് എതിരെ ചുമത്തിയ കുറ്റങ്ങളുടെ തീവ്രത ചൂണ്ടിക്കാട്ടിയാണ് നടപടി. ദല്‍ഹി മെട്രോപോളിറ്റന്‍ കോടതി തൊമറിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ജൂലൈ ആറുവരെ നീട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: