ന്യൂദല്‍ഹി: ഭാരതത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നു രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്കി.
അതേസമയം ഭാരതത്തില്‍ ഐഎസ്സുമായി ബന്ധപ്പെട്ട പോഷക സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്.
എല്ലാ സംസ്ഥാനങ്ങളിലെയും പോലീസ് സേനയ്ക്ക് ഐബി വിവരം കൈമാറി. രാജ്യത്തു താമസിക്കുന്ന തുര്‍ക്കിഷ് പൗരന്മാരെയാണ് ഐഎസ് പ്രധാനമായും നോട്ടമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം ഒന്നാം തീയതിയാണ് ഐബി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. സിറിയയില്‍ കലാപം രൂക്ഷമായ പശ്ചാത്തലത്തിലാണ് ലോകമെമ്പാടുമുള്ള തുര്‍ക്കിഷ് പ്രസ്ഥാനങ്ങളെ ഐഎസ് ലക്ഷ്യമിടുന്നതായുള്ള റിപ്പോര്‍ട്ട് ഐബി പുറത്തുവിട്ടത്. ഐഎസ് അനുഭാവികളായ യുവാക്കള്‍ രാജ്യത്തുണ്ടെങ്കിലും അത്തരം സംഘങ്ങള്‍ക്ക് സ്വാധീനശക്തി കുറവാണെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു.
റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാജ്യമെമ്പാടും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികളുമായി ഐബി നിരന്തര ബന്ധം പുലര്‍ത്തിവരുന്നു. എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: