ന്യൂദല്‍ഹി : കൈലാസ് മാനസരോവര്‍ തീര്‍ത്ഥാടത്തിനായുള്ള ചൈന നാഥുലയിലൂടെയുള്ള പുതിയ റൂട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഫഌഗ് ഓഫ് ചെയ്തു. ചൈനീസ് പ്രസിഡന്റ് ഷിജിന് പിങ് സെപ്തംബര്‍ അവസാനത്തില്‍ നടത്തിയ ഭാരത സന്ദര്‍ശനത്തില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നതാണ്. കടലില്‍ നിന്നും 4000 മീറ്റര്‍ ഉയരത്തിലൂടെയുള്ള ഈ റൂട്ട് ഉത്തരാഖണ്ഡിലുടെയുള്ള പഴയ വഴിയേക്കാള്‍ തീര്‍ത്ഥാടകര്‍ക്ക് ആശ്വസകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തീര്‍ത്ഥാടകര്‍ക്ക് ആവശ്യമുള്ള എല്ലാ സഹായങ്ങളും ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് സുഷമ സ്വരാജ് ഫഌഗോഫിനുശേഷം അറിയിച്ചു. ഭാരത സന്ദര്‍ശനവേളയില്‍ ഷിജിന്‍പിങ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചര്‍ച്ചയിലാണ് റൂട്ട് സംബന്ധിച്ച് തീരുമായത്. അതേസമയം കൈലാസ് യാത്രയ്ക്കായി ചൈനയും ഭാരതവും സഹകരിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമാണെന്നും സുഷമ സ്വരാജ് കുട്ടിച്ചേര്‍ത്തു. ഉത്തരാഖണ്ഡിലെ ലിപുലേഖിലൂടെയുള്ള കൈലാസ് മാനസരോവറിലേക്കുള്ള തീര്‍ത്ഥയാത്ര ജൂണ്‍ ഒന്നിന് ആരംഭിച്ചതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: