Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മായമില്ലാ കാലത്തിനുവേണ്ടി…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2015, 09:05 pm IST
in Lifestyle

കുറച്ചുദിവസം മുമ്പ് വാട്‌സ് ആപില്‍ വന്നൊരു മെസേജ് ഇങ്ങനെ. മാട്രിമോണിയല്‍ സൈറ്റുകളില്‍, വിവാഹപരസ്യം നല്‍കിയിട്ടുള്ള പെണ്‍കുട്ടികള്‍ കുക്കിംഗ് ഹോബിയാണ് എന്നെഴുതിയിരുന്നത് നീക്കം ചെയ്തുവത്രെ. മാഗിക്ക് നിരോധനം ഏര്‍പ്പെടുത്തിയെന്നതാണ് കാരണമായി പറയുന്നത്. കാര്യം ചിലപ്പോള്‍ തമാശയാകും. ഒരു നേരം വിശപ്പുമാറ്റാന്‍ എന്തെങ്കിലും കഴിച്ചാല്‍ മതിയെന്നുകരുതിയിരുന്നവരുടെ ഏക ആശ്രയമായിരുന്നു മാഗിപോലുള്ള ഇന്‍സ്റ്റഡ് ഫുഡുകള്‍. വിശപ്പുമാറ്റാന്‍ അകത്താക്കുന്നത് ഗ്ലൂട്ടാമേറ്റും ഈയവും അടങ്ങിയ സാധനമാണെന്ന് അടുത്തിടവരെ ആര്‍ക്കും അറിയില്ലായിരുന്നു. അറിഞ്ഞപ്പോള്‍ കഴിച്ചുപോയ ന്യൂഡില്‍സിനെപ്പറ്റിയായി പിന്നത്തെ ആവലാതി. പക്ഷേ പറഞ്ഞിട്ടെന്താ കാര്യം, ഫാസ്റ്റ് ഫുഡും മറ്റും ഒരു ദിവസംപോലും ഒഴിവാക്കി നിര്‍ത്താന്‍ സാധിക്കാതെ വരുമ്പോള്‍ ശരീരത്തിനുള്ളിലെത്തുന്നത് ഒരുപക്ഷേ ഹാനികരമായ വിഷപദാര്‍ത്ഥമാവാം. നമ്മുടെ നാവുതന്നെയാണ് മാഗിയുടേയും മറ്റ് ഫാസ്റ്റുഫുഡുകളുടേയും വിപണിയെ സജീവമാക്കിയത്. നാവിനെ കീഴടക്കുന്ന രുചിക്കൂട്ടുകളുമായി അവര്‍ മുന്നിലെത്തിയപ്പോള്‍ പൊതുവെ ഭക്ഷണപ്രിയരായ നാം എങ്ങനെ നോ എന്ന് പറയും.

നമുക്ക് ആ പഴയ അടുക്കളക്കാലത്തിലേക്ക് ഒന്നു പോകാം. അവിടെ ഭക്ഷണങ്ങള്‍ക്ക് രുചിപകര്‍ന്നിരുന്നത് തനതായ കറിക്കൂട്ടുകളായിരുന്നു. ഭക്ഷണത്തില്‍ മായം എന്നൊരു വാക്കുതന്നെ അന്ന് ആരും കേട്ടിട്ടുണ്ടാവില്ല. മുളകും മല്ലിയും മഞ്ഞളുമെല്ലാം വെയിലത്തുണക്കി ഉരലിലിട്ട് പൊടിച്ചെടുത്തു. കറികള്‍ക്കാവശ്യമായ എല്ലാ കൂട്ടുകളും വീട്ടില്‍ത്തന്നെ തയ്യാറാക്കി. ഇന്നാണെങ്കിലോ ഏത് കറി വയ്‌ക്കുന്നതിനും ആവശ്യമായ മസാലപ്പൊടികള്‍ വിപണിയില്‍ സുലഭം. കാര്യവും എന്തെളുപ്പം. പക്ഷേ, അമ്മമാര്‍ അടുക്കളയില്‍ തയ്യാറാക്കിയിരുന്ന കറിക്കൂട്ടുകൊണ്ടുണ്ടാക്കുന്ന കറിയുടെ രുചിയും ഗുണവും മണവും ഒന്നും നല്‍കാന്‍ ഇന്നത്തെ മസാലക്കൂട്ടുകള്‍ക്ക് സാധിക്കുന്നില്ല എന്നത് യാഥാര്‍ത്ഥ്യം.

പണ്ടത്തെപ്പോലെ ആഹാരകാര്യത്തില്‍ ശ്രദ്ധപുലര്‍ത്താന്‍ മലയാളിക്ക് കഴിയുന്നില്ല. മുഴുവന്‍ സമയവും ഗൃഹഭരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വീട്ടമ്മമാരും ഇന്ന് കുറവാണ്. ജീവിതം ഒരു കരയ്‌ക്കടുപ്പിക്കണമെങ്കില്‍ പകലന്തിയോളം അധ്വാനിച്ചാലേ കാര്യമുള്ളു എന്ന് ചിന്തിക്കുന്നവരാണ് അധികവും. അടുക്കളയിലെ കാര്യങ്ങള്‍ എങ്ങനെയെങ്കിലും തട്ടിക്കൂട്ടണമെന്നേ പലര്‍ക്കും ചിന്തയുള്ളു. അര മണിക്കൂറിനുള്ളില്‍ കിച്ചണിലെ കാര്യങ്ങള്‍ ഒതുക്കാന്‍ പറ്റിയാല്‍ അത്രയും നന്ന്. അങ്ങനെ വരുമ്പോള്‍ വിപണിയില്‍ കിട്ടുന്ന കറിക്കൂട്ടുകള്‍ വാങ്ങുകയേ നിവൃത്തിയുള്ളു. എന്നാല്‍ കറിയ്‌ക്ക് നിറവും മണവും കിട്ടുന്നതിനായി ചേര്‍ക്കുന്ന രാസപദാര്‍ത്ഥങ്ങളെക്കുറിച്ച് ശരാശരി വീട്ടമ്മയ്‌ക്ക് യാതൊരു അറിവുമില്ല.

കറിവേപ്പിലയും മല്ലിയിലയും കേടുകൂടാതെ  ദീര്‍ഘനാള്‍ ഇരിക്കുന്നതിനായി അവയിലും രാസവസ്തുക്കള്‍ ചേര്‍ക്കുന്നുണ്ട്. രാജ്യത്ത് വിതരണം ചെയ്യുന്ന പാലില്‍ 70 ശതമാനവും മായം കലര്‍ന്നതാണെന്ന റിപ്പോര്‍ട്ടും അടുത്തിടെ വന്നിരുന്നു. ഡിറ്റര്‍ജന്റ്, കൊഴുപ്പ്, പാല്‍പ്പൊടി, എന്തിനേറെ യൂറിയവരെ പാലില്‍ കണ്ടെത്തിയെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നിയേക്കാം. പാല്‍പ്പൊടിയില്‍ മൈദയോ അതുപോലുള്ള വെളുത്ത പൊടികളോ ചേര്‍ക്കുന്നു. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ട്‌സ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവയാണ് രാജ്യത്ത് വിതരണം ചെയ്യുന്ന പാലും പാല്‍ ഉല്‍പ്പന്നങ്ങളും.

നമ്മള്‍ വാങ്ങുന്ന സാധനങ്ങളില്‍ പലതിനും ആ പേര് മാത്രമേ ഉണ്ടാകു. ഉത്പന്നങ്ങളുടെ ഫ്്‌ളേവര്‍ നല്‍കുന്ന രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത വ്യാജനെയാവും വിപണിയില്‍ നിന്നും വാങ്ങേണ്ടിവരിക. റേഷനരിയില്‍ ടാല്‍ക്കം എന്ന രാസവസ്തു ചേര്‍ത്ത് പോളിഷ് ചെയ്‌തെടുത്താണ് വിപണിയിലെത്തുന്നത്. വന്‍തോതില്‍ പ്ലാസ്റ്റിക് കലര്‍ത്തിയ അരിയല്ല നമ്മുടെ അടുക്കളയില്‍    വെന്തുകൊണ്ടിരിക്കുന്നതെന്ന് പറയാന്‍ സാധിക്കുമോ?. മഞ്ഞള്‍പ്പൊടിയില്‍ ചേര്‍ക്കുന്നത് ലെഡ് ക്രോമേറ്റും മുളകുപൊടിയില്‍, നിറം കിട്ടുന്നതിനായി ഓടിന്‍കഷ്ണം പൊടിച്ചിട്ട് കാശ്മീരി ചില്ലി പൗഡറായി വിറ്റും കണ്ണില്‍ പൊടിയിടുന്നു. മല്ലിയില്‍ രാസകീടനാശിനിയായ ആല്‍ഫാ ബീറ്റാ എന്‍ഡോസള്‍ഫാന്റേയും ചുക്കുപ്പൊടിയില്‍ ക്യൂനാള്‍ ഫോസിന്റെയും, ജീരകത്തില്‍ മാലത്തയോണ്‍, എത്തയോണ്‍, ക്ലോര്‍ പൈറിഫോസ് എന്നിവ ഉള്‍പ്പെടെ അഞ്ചു കീടനാശിനികളുടെയും, വറ്റല്‍മുളകില്‍ സൈപര്‍മെത്രിന്‍, പെന്‍ഡിമെത്താലിന്‍, ക്ലോര്‍ പൈറിഫോസ് ഉള്‍പ്പെടെ എട്ടു കീടനാശിനികളുടെയും അംശവും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ചേര്‍ക്കാന്‍ അപകടകരമല്ലാത്ത രാസവസ്തുക്കളും, പ്രകൃതിദത്ത വസ്തുക്കളും സുലഭമാണ്. എങ്കിലും ഇവയൊക്കെ വാങ്ങുന്നതിനേക്കാള്‍ കുറഞ്ഞ ചിലവില്‍ രാസവസ്തുക്കള്‍ കിട്ടുമെന്നിരിക്കെ, ലാഭം മാത്രം ലക്ഷ്യമിടുന്ന കച്ചവടക്കാര്‍ക്ക് ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ലല്ലോ?. എന്തിനും ഏതിനും എളുപ്പമാര്‍ഗം സ്വീകരിക്കുമ്പോള്‍, ഭാവിയില്‍ നമ്മുടെ കീശ ചോരുന്നതിനുള്ള വഴിയാണ് ഇപ്പോഴേ സ്വീകരിക്കുന്നതെന്ന് ഓര്‍ത്താല്‍ നന്ന്. അതല്ല, നമ്മുടെ കുടുംബത്തിന്റെ ആരോഗ്യമാണ് വലുതെങ്കില്‍, ആ പഴയ തലമുറയുടെ വഴി പിന്തുടരാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

Kerala

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Kerala

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

Kerala

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

India

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

FCRA ഭേദഗതി കണ്ട് ഹിന്ദു സംഘടനകൾ പേടിച്ചിട്ടില്ല ; വിദേശത്ത് നിന്നും ഫണ്ട്‌ സംഘടിപ്പിച്ച് മതമാറ്റത്തിന് കൈക്കൂലി കൊടുക്കുന്ന പരിപാടി ഇനി നടക്കില്ല

വീടിനു പുറത്ത് ഷൂവിനകത്ത് വച്ച താക്കോലെടുത്ത് 10 പവൻ മോഷ്ടിച്ചു; ശേഷം താക്കോൽ തിരികെവെച്ചു

ഈസ്റ്റർ അവധി; യശ്വന്തപുരയിൽ നിന്ന് കണ്ണൂരേക്ക് മംഗളൂരു വഴി സ്പെഷൽ ട്രെയിൻ

എഫ്.സി.ആർ.എ ഭേദഗതി ബില്ല് അവതരണം മാറ്റിവച്ചു; യുഡിഎഫും എൽഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.