ആഗ്ര: സന്ദര്‍ശകര്‍ക്ക് ഇനി മുതല്‍ താജ് മഹലിന്റെ സൗന്ദര്യത്തിനൊപ്പം സൗജന്യ വൈ ഫൈ സേവനവും ആസ്വദിക്കാം. ബിഎസ്എന്‍എല്ലിന്റെ സഹായത്തോടെ ഒരുക്കിയിരിക്കുന്ന പദ്ധതി കേന്ദ്ര ടെലികോം മന്ത്രി രവി ശങ്കര്‍ പ്രസാദ് നാടിന് സമര്‍പ്പിച്ചു.
ആദ്യ മുപ്പത് മിനിറ്റാണ് സന്ദര്‍ശകര്‍ക്ക് വൈ ഫൈയിലൂടെ സൗജന്യമായി ഇന്റര്‍നെറ്റ് സേവനം ലഭിക്കുക. ഇതിന് ശേഷമുളള ഉപയോഗത്തിന് ചെറിയ നിരക്ക് ഈടാക്കും. അധിക ഉപയോഗത്തിന് കുറഞ്ഞ താരിഫ് റേറ്റുകളാണ് നിശ്ചയിച്ചിട്ടുളളത്. 20 രൂപയുടെ മുതല്‍ 70 രൂപയുടെ വരെ പ്ലാനുകളാണ് ഉളളത്.
60 ലക്ഷം പേരാണ് കഴിഞ്ഞ വര്‍ഷം താജ്മഹല്‍ സന്ദര്‍ശിച്ചത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലും തീര്‍ഥാടന കേന്ദ്രങ്ങളിലും സൗജന്യ വൈ ഫൈ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി. പുരി ജഗന്നാഥ ക്ഷേത്രത്തിലടക്കം അടുത്ത വര്‍ഷത്തോടെ പദ്ധതി നടപ്പിലാക്കാന്‍ ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നുണ്ട്.
മൊബൈല്‍ ശൃംഖല വിപുലപ്പെടുത്തുന്നതുള്പ്പെടെ 1200 കോടി രൂപയാണ് യുപി സര്‍ക്കിളില്‍ നടപ്പുസാമ്പത്തിക വര്‍ഷം നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുള്ളതെന്ന് രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. 141 വൈ ഫൈ ഹോട്ട്പോട്ട് കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നതുള്പ്പെടെയുളള പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: