ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളെ കൊന്നൊടുക്കുന്നത് ഹൃദ്രോഗം. രണ്ടാം സ്ഥാനം കാന്‍സറിന് (ജന്മഭൂമി 31/5/15). മൂന്നാം സ്ഥാനത്ത് ഇംഗ്ലീഷ് മരുന്നുകളാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്. പക്ഷേ അതാണ് വാസ്തവം. അമേരിക്കയിലെ പ്രശസ്തനായ ഡോ.ആര്.ഡി.സ്ട്രാന്റ് ‘എം.ഡി തന്റെ ഡെത്ത് ബൈ പ്രിസ്ക്രിപ്ഷന് എന്ന പഠന ഗ്രന്ഥത്തിലാണിപ്രകാരം പറഞ്ഞിരിക്കുന്നത്.
ഏറ്റവും ശക്തവും കാര്യക്ഷമവുമായ ഔഷധഗുണ നിയന്ത്രണ സംവിധാനമുള്ള അമേരിക്കയിലെ സ്ഥിതി ഇതാണെങ്കില്‍ 25 ശതമാനത്തോളം ചാത്തന്/ നിലവാരം കുറഞ്ഞ മരുന്നുകള്‍ വിറ്റഴിക്കപ്പെടുന്നതും അഴിമതി കൊടികുത്തിവാഴുന്നതുമായ ഡ്രഗ്ഗ്സ് കണ്ട്രോള് വകുപ്പുമുള്ള നമ്മുടെ രാജ്യത്തെ സ്ഥിതി എത്ര ഭീതിജനകമായിരിക്കും എന്നോര്‍ത്തുനോക്കുക.
പതിനായിരത്തില്‍പ്പരം അംഗീകൃത ഇംഗ്ലീഷ് മരുന്നുകളില്‍നിന്നും (അംഗീകാരമില്ലാത്ത ആയിരക്കണക്കിന് കടകളും രാസഔഷധങ്ങള്‍ വില്‍ക്കുന്നു) ഡോക്ടറുടെ കുറിപ്പടി പോലുമില്ലാതെ മരുന്നുവാങ്ങിക്കഴിക്കുന്നവരുടെ നാടായ കേരളത്തില്‍ മരുന്നുമരണങ്ങളുടെ തോത് എത്ര വലുതായിരിക്കും?
കെ.വി.സുഗതന്, ആലപ്പുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: