കൊച്ചി: അനൂജ വധക്കേസ് അന്വേഷണം ക്രൈബ്രാഞ്ചിന്. ലൗജിഹാദിനിരയായി കൊല്ലപ്പെട്ട അനൂജയുടെ മരണം ആത്മഹത്യയാണെന്ന ലോക്കല്‍ പോലീസിന്റെ നിഗമനം തള്ളിയാണ് കേസ് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
അനൂജ കൊല്ലപ്പെട്ട സ്ഥലത്ത് പരിശോധന നടത്തിയ ആര് ഡി ഒയും സബ്കളക്ടറും മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും സംശയം പ്രകടിപ്പിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ചാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുള്ളത്.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും മരണത്തിനു മുന്‍പ് അനൂജ ക്രൂരമായ ലൈംഗിക-ശാരീരിക പീഡനത്തിനിരയായതായി വ്യക്തമായിരുന്നു. അനൂജയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ലോക്കല്‍ പോലീസ് പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ജന്മഭൂമി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കേസന്വേഷണത്തില്‍ തൃപ്തിയില്ലെന്നും തങ്ങളുടെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും കാണിച്ച് അനൂജയുടെ മാതാപിതാക്കള്‍ ആഭ്യന്തര മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. ലോക്കല്‍ പോലീസിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി, ബിജെപി, വിശ്വഹിന്ദു പരിഷത് പ്രവര്‍ത്തകരും നാട്ടുകാരും പ്രക്ഷോഭത്തിലായിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 25 നാണ് കളമശ്ശേരിയിലെ വാടക വീട്ടില്‍ അനൂജയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം മഹാരാജാസ് കോളേജില്‍ എം.എ പൊളിറ്റിക്സ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന അനൂജ രണ്ടുമാസമായി ചാവക്കാട് വലിയകത്ത് അബ്ദുള്‍ ഖാദര്‍ മകന് ഖലീല്‍ തങ്ങള്‍ എന്ന ഖാലിമിനോടൊത്ത് ഇവിടെ താമസിച്ച് വരികയായിരുന്നു.
വിവാഹ വാഗ്ദാനം നല്കി അനൂജയെ കൂടെ താമസിപ്പിച്ച ഖലീല്‍ പിന്നീട് വിവാഹത്തില്‍ നിന്ന് പിന്മാറി. ഇയാള്‍ അനൂജയെ മുസ്ലിമായി മതം മാറണമെന്ന് നിര്‍ബന്ധിച്ച് വന്നിരുന്നതായും അനൂജയുടെ അമ്മ ശൈലജ വെളിപ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 23 ന് ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വലിയ വഴക്ക് നടന്നു. തുടര്‍ന്ന് അനൂജ മാതാപിതാക്കളുടെ അടുത്തേക്ക് പോയി. 24 ന് രാത്രി ഖലീല്‍ അനൂജയെ വിളിച്ച് മടങ്ങി വരാന്‍ ആവശ്യപ്പെട്ടു. പ്രശ്നങ്ങളെല്ലാം പറഞ്ഞു തീര്‍ന്നതായി മാതാപിതാക്കളെ അറിയിച്ച അനൂജ 25 ന് രാവിലെ ഖലീലിനടുത്തേക്ക് മടങ്ങി. തുടര്‍ന്ന് അന്ന് വൈകിട്ട് കൊല്ലപ്പെടുകയായിരുന്നു.
ഏപ്രില്‍ 24 ന് വൈകിട്ട് ഖലീലിന്റ വാടക വീട്ടില്‍ അഞ്ചോളം പേരടങ്ങുന്ന സംഘം എത്തിയിരുന്നതായി ചിലര്‍ പറയുന്നു. മദ്യപിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ഗ്ലാസ്സുകള്‍ വീടിന്റെ അടുക്കളയില്‍ കണ്ടെത്തുകയുണ്ടായി. അനൂജയുടെ തലമുടി പാടേ വടിച്ചു നീക്കിയ നിലയിലായിരുന്നു.
ചാവക്കാട് യുവമോര്‍ച്ച പ്രവര്‍ത്തകനായ പെരിയമ്പലം മണികണ്ഠനെ കൊലപ്പെടുത്തിയതടക്കം ഒന്‍പതോളം കൊലപാതകക്കേസുകളില്‍ പ്രതിയാണ് അനൂജയെ പ്രണയം നടിച്ച് വഞ്ചിച്ച ഖലീല്‍ തങ്ങള്‍. ഇയാള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനുമാണ്. സലിം രാജ് എന്ന പേരാണ് ഇയാള്‍ അനൂജയോട് പറഞ്ഞിരുന്നത്. ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ് ലോക്കല്‍ പോലീസ് കേസ് ആത്മഹത്യയാക്കി എഴുതിത്തളളിയത്. ഖലീല്‍ തങ്ങള്‍ സമാനമായ രീതിയില്‍ വേറെയും പെണ്‍കുട്ടികളെ ചതിയില്‍ പെടുത്തിയതായി സൂചനയുണ്ട്. എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുനില്‍ കുമാറിനാണ് പുതുതായി അന്വേഷണ ചുമതല നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: