കോഴിക്കോട്: കൊച്ചി മോഡല്‍ കൊക്കെയ്ന്‍ ഡിജെ പാര്‍ട്ടികള്‍ക്ക് കോഴിക്കോട്ടും സാധ്യതയുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം. ഹോട്ടലുകളും ഫ്ലാറ്റുകളും! കേന്ദ്രീകരിച്ചാണ് പാര്‍ട്ടികള്‍ നടക്കാന്‍ സാധ്യത. 60 അംഗ ഷാഡോ പൊലീസ് സംഘത്തെ രംഗത്തിറക്കി കോഴിക്കോട് സിറ്റി പൊലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.
ലഹരി മരുന്ന് മാഫിയയുടെ വിളനിലമായ കൊച്ചിയിലെ നിരന്തമുള്ള പൊലീസും റെയ്ഡും കര്‍ശന സുരക്ഷയുമാണ് ഇത്തരക്കാരെ കോഴിക്കോട്ടേയ്!ക്ക് ആകര്‍ഷിക്കുന്നത്. മയക്ക് മരുന്ന് റെയ്ഡിന്റെ ഭാഗമായി പൊലീസ് എപ്പോഴും കയറിയിറങ്ങുന്നതിനാല്‍ കൊച്ചിയിലെ പല പഞ്ചനക്ഷത്ര ഹോട്ടലുകളും ഡിജെ പാര്‍ട്ടിക്കള്‍ക്ക് അനുവാദം നല്‍കുന്നില്ല. പുതിയ സങ്കേതം കണ്ടെത്തി ശൃംഖല വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ലഹരിമരുന്ന് മാഫിയ. ഗോവയില്‍ നിന്ന് എളുപ്പം ലഹരി വസ്തുക്കള്‍ എത്തിക്കാമെന്നുള്ളതും മലയോര മേഖലയുടെ സാന്നിധ്യവുമാണ് കോഴിക്കോട് നഗരം ഇത്തരക്കാര്‍ക്ക് പ്രിയപ്പെട്ടതാകാന്‍ കാരണമെന്ന് പൊലീസ് പറയുന്നു. കൊച്ചിയെപ്പോലെ വന്‍കിട ഹോട്ടലുകള്‍! കുറവാണെങ്കിലും ഫ്ലാറ്റ് സമുച്ചയങ്ങള്‍ കോഴിക്കോട് കൂടുതലാണ്.
കോഴിക്കോട് കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ അറുപതംഗ ഷാഡോ പൊലീസ് സംഘത്തെ ലഹരിമരുന്ന് പിടികൂടാന്‍ നഗരത്തില്‍ വിന്ന്യസിച്ചിട്ടുണ്ട്. ഒരു അസിസ്റ്റന്റ് കമ്മിഷണര്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും .ഹോട്ടലുകളില്‍ പാര്‍ട്ടി നടത്തുന്നവരെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ വഴി ഡി!ജെ പാര്‍ട്ടികളുടെ വിവരങ്ങള്‍ കൈമാറാന്‍ സാധ്യതയുള്ളതിനാല്‍! പൊലീസ് അതും പരിശോധിക്കുന്നുണ്ട്. വന്‍ കിട ലഹരി മരുന്ന് മാഫിയ പിടിമുറുക്കുന്നതിന് മുന്‍പ് തന്നെ അതിന്റെ വേരറുക്കാനാണ് കോഴിക്കോട് സിറ്റി പൊലീസിന്റെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: