പെരുമ്പാവൂര്‍: ആസാം സ്വദേശിയായ അമ്മയും കുഞ്ഞും കൊല്ലപ്പെട്ട സംഭവത്തില്‍ സ്ത്രീയും പുരുഷനും കണ്ണൂരില്‍ നിന്ന് കസ്റ്റഡിയിലായതായി സൂചന.കൊല്ലപ്പെട്ട സ്ത്രീയും കസ്റ്റഡിയിലായ സ്ത്രീയും കൊലനടത്തിയ ഖക്കീമിന്റെ കാമുകിമാരാണെന്ന് പറയപ്പെടുന്നു. ഇയാള്‍ക്ക് ആസാമില്‍ വേറെ ഭാര്യയും രണ്ടുമക്കളും ഉള്ളതായാണ് സൂചന. കസ്റ്റഡിയിലുള്ള പുരുഷന് ഖക്കീമിന്റെ സുഹൃത്താണെന്ന് പറയുന്നു.
കൊല നടന്ന രാത്രി ഖക്കീം ആസാമിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍നിന്നും ഇറങ്ങിയപ്പോള്‍ കൊല്ലചെയ്യപ്പെട്ട സ്ത്രീ കുഞ്ഞിനെയുംകൊണ്ട് ഖക്കീമിന്റെ കൂടെ പോരുകയായിരുന്നു. നാട്ടില്‍ ഭാര്യയും മക്കളുമുള്ള ഖക്കീം രാത്രിതന്നെ കാമുകിയെയും കുട്ടിയെയും വകവരുത്തുകയായിരുന്നു.
ഖക്കിമിനെ അന്വേഷിച്ച് പോലീസ് സംഘം ആസാമിലേക്ക് തിരിച്ചിട്ടുണ്ട്. കൊലയ്ക്ക്ശേഷം പ്രതി ഖക്കീം മൊബൈല്‍ ഉപേക്ഷിച്ചിരുന്നു. ഈ ഫോണ്‍ പോലീസ് കണ്ടെടുത്തിരുന്നു. നിലവില്‍ കസ്റ്റഡിയിലുള്ള കാമുകിയുടെ മൊബൈല്നിന്ന് ഖക്കീമിനെ വിളിക്കുന്നത് പിന്തുടര്ന്നാണ് ഇവരെ പിടികൂടിയത്.
ഇതിനിടെ പ്രതി ഖക്കീം ജോലിചെയ്തിരുന്ന പെരുമ്പാവൂര്‍ നഗരസഭ, വെങ്ങോല, രായമംഗലം എന്നീ സ്ഥലങ്ങളിലെ കമ്പനികളില്‍ കേന്ദ്രീകരിച്ച് പെരുമ്പാവൂര്‍ സി.ഐ. മുഹമ്മദ് റിയാസ്, എസ്ഐ ഹണി.കെ.ദാസ് എന്നിവരുടെ നേതൃത്ത്വത്തില്‍ തെരച്ചില്‍ നടത്തുന്നതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: