ലൗജിഹാദ് എന്ന് കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് ഉച്ചക്കിറുക്ക് ആരംഭിക്കുകയാണ്. ഒരു മതസമൂഹത്തെ ആക്ഷേപിക്കാനും അവഹേളിക്കാനുമാണിതെന്ന് നീട്ടിവലിച്ചെഴുതുന്നവരുണ്ട്. അതിന്റെ പേരില്‍ ചര്‍ച്ചകളും വിവാദങ്ങളും സംഘടിപ്പിക്കുന്നവരുണ്ട്. ഇതിനെയെല്ലാം തുടര്‍ന്ന് നിസ്സംഗരാക്കുന്ന ഭരണാധികാരികളെയും കാണാന്‍ കഴിയും. എന്നാല്‍ സ്വന്തം കുടുംബത്തില്‍ ഇതൊക്കെ സംഭവിക്കുംവരെ മാത്രമാണിത്.
മകളെയോ പെങ്ങളെയോ കുടുംബത്തിലാരെയെങ്കിലുമോ പ്രണയം നടിച്ച് വശത്താക്കി വിവാഹംകഴിക്കുകയും അതിന്റെ ഭാഗമായി മതംമാറ്റം നടക്കുകയും ചെയ്താലാണ് മനംമാറ്റം സംഭവിക്കുന്നതും മാറത്തടിച്ച് നിലവിളിക്കുന്നതും. അപ്പോഴേക്കും സംഗതിയെല്ലാം കഴിഞ്ഞിരിക്കും. മതംമാറാന്‍ തയ്യാറാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുന്നു, തുടര്‍ന്ന് മരണത്തിലേക്ക്. കഴിഞ്ഞദിവസം എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥി അനുജ മരണപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ല. ആസൂത്രിത കൊലപാതകമാണത്.
ആത്മഹത്യയെന്ന് എഴുതിത്തള്ളുംമുമ്പ് സമഗ്രമായ അന്വേഷണവും നടപടിയും അനിവാര്യമാണ്. കൊലക്കേസടക്കമുള്ള ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെട്ട മതതീവ്രവാദസംഘത്തിലെ അംഗം ഖലീം നവമാധ്യമങ്ങളിലൂടെ വലവീശിപ്പിടിച്ച് ഒപ്പം താമസിപ്പിച്ച് മതംമാറ്റം നടത്താന്‍ ചെയ്ത പരിശ്രമമാണ് അനുജയുടെ മരണത്തിലെത്തിയതെന്നാണ് സാഹചര്യത്തെളിവുകളെല്ലാം. എന്നിട്ടും വേണ്ടത്ര ജാഗ്രത പുലര്‍ത്താന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്നത് ആശ്ചര്യകരമാണ്.
അഞ്ചാറുവര്‍ഷമായി രാജ്യത്താകമാനം പ്രത്യേകിച്ച് കേരളത്തില്‍ ഇസ്ലാമിലേക്ക് ആളെ കൂട്ടാന്‍ കണ്ടുവച്ച് നടപ്പാക്കുന്നതാണ് ലൗജിഹാദ്. ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് 5000 ല്‍പരം പെണ്‍കുട്ടികളെ ഇസ്ലാമിലേക്ക് മാറ്റിയിട്ടുണ്ടെന്ന് രണ്ടുവര്‍ഷം മുമ്പ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതാണ്. തുലോം ചെറിയ സംഖ്യമാത്രമാണ് മറിച്ചുണ്ടായത്. ലൗജിഹാദ് നടക്കുന്നുണ്ടെന്ന് അന്ന് പോലീസ് മേധാവിയും സമ്മതിച്ചതാണ്. എന്നാല്‍ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഭരണകൂടവും മാധ്യമങ്ങളും ലൗജിഹാദിനെ ലളിതവത്കരിക്കാനാണ് ശ്രമിച്ചത്. തുടര്‍ന്ന് ഇരകളെ പിടിക്കാനിറങ്ങുന്നവര് അവരുടെ പരിശ്രമം ശക്തിപ്പെടുത്തി. ഈ വര്‍ഷം മാത്രം 175ല്‍പരം’ലൗജിഹാദ്’ മതംമാറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിലൊന്നാണ് അനുജയുടേത്.
ആത്മഹത്യയല്ല അനുജയെ കൊന്നതാണെന്ന് അനുജയുടെ ബന്ധുക്കള്‍ ആരോപിച്ചിട്ടും അന്വേഷണം ആ വഴിക്ക് തുടങ്ങിയിട്ടില്ല. മതംമാറാന്‍ തയ്യാറാകാത്ത അനുജയെ ശിരോവസ്ത്രം ധരിപ്പിക്കാനായി തലമുടി പാടേ വടിച്ച നിലയിലാണ് ഒടുവില്‍ കണ്ടതെന്ന് പറയുന്നു. ആത്മഹത്യയുടെ അവസ്ഥയിലല്ല മൃതദേഹം കണ്ടതെന്നും പറയുന്നു. കാലുകള്‍ നിലത്ത് മുട്ടിയായിരുന്നു. സംസ്ഥാനത്ത് കാണാതാകുന്ന പല പെണ്‍കുട്ടികളില്‍ മിക്കവര്‍ക്കും അനുസരിച്ചില്ലെങ്കില്‍ അകാല ചരമവും വിധിക്കുകയാണ്.
പോപ്പുലര്‍ ഫ്രണ്ടിനുവേണ്ടി കൊലപാതകമുള്‍പ്പെടെ നടത്തിയിരുന്ന ഖാലിമിന് വന്‍സാമ്പത്തിക സൗകര്യം ലഭിച്ചിട്ടുണ്ട്. അട്ടപ്പാടിയില്‍ ഇയാള്‍ മുപ്പത് ഏക്കറോളം ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ക്രിമിനലായതിനാല്‍ നാട്ടില്‍ ഭീഷണിയുള്ളതിനാലാണ് എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്. ലൈസന്‍സില്ലാത്ത തോക്കും സൂക്ഷിക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഇയാള്‍ക്ക് വേണ്ടി പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. ഭരണകക്ഷിയില്‍പ്പെട്ട ചില നേതാക്കളും കേസ് ഒതുക്കിത്തീര്‍ക്കാന്‍ പോലീസില്‍ ഇടപെടുന്നുണ്ട്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചാല്‍ നിരവധി തെളിവുകള്‍ ലഭിക്കുമെന്നിരിക്കെ പോലീസ് അതിനും തയ്യാറാകുന്നില്ല.
എറണാകുളത്ത് കളമശ്ശേരി സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്നര്‍ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യാത്രക്കാരായ രണ്ടു പേര് കൊല്ലപ്പെട്ടത് ഞായറാഴ്ചയാണ്. അമീര്‍ജാന്റെ മകന് 23 വയസ്സുള്ള ഷെഫിനും സുനിലിന്റെ മകള്‍ 20കാരി ശ്രീക്കുട്ടിയുമാണ് മരിച്ചത്. പുലര്‍ച്ചെ നാലുമണിക്കായിരുന്നു സംഭവം. ഷെരിഫും ശ്രീക്കുട്ടിയും എവിടെ പോയതാണെന്നറിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ജോലി തേടിപ്പോകുമെന്ന് ഷെറീഫ് പറഞ്ഞതായി അയാളുടെ ബന്ധുക്കള്‍ ഓര്‍ക്കുന്നു.
ശ്രീക്കുട്ടി എങ്ങനെ രാത്രി ഷെറീഫിന്റെ ബൈക്കിലെത്തി എന്നതാണ് ദുരൂഹത. കാര്യം വ്യക്തമാണ്. പ്രലോഭിപ്പിച്ച് പ്രണയിച്ച് മാര്‍ഗം കൂട്ടുകയാണ് ലക്ഷ്യം. അവര്‍ക്കെവിടെയും എത്താനായില്ല എന്ന സത്യം ബാക്കിനില്ക്കുന്നു. പ്രണയിക്കാന്‍ ഒരുപാട് സാഹചര്യം ഇപ്പോഴുണ്ട്. പ്രണയത്തിനെ ആര്‍ക്കും എതിര്‍ക്കാനും കഴിയില്ല. നിഷ്കളങ്കമായ പ്രണയവും ജീവിതവും സാമൂഹ്യസുരക്ഷ ഭദ്രമാക്കാനാകണം. എന്നാല്‍ ഇത്തരം പ്രണയങ്ങള്‍ സമൂഹത്തില്‍ സമാധാനമല്ല സംഘര്ഷമാണുണ്ടാക്കുക.
ഉത്തര്‍പ്രദേശിലെ അലിഗഡില്‍ സംഭവിച്ചതതാണ്. ഇസ്ലാമിക ഭീകരര്‍ കേരളത്തില്‍ ലൗജിഹാദ് പോലുള്ള വൈകൃതങ്ങളെ ആസൂത്രിതമായി വ്യാപിപ്പിക്കുമ്പോള്‍ സര്‍ക്കാര്‍ ‘ഞാനൊന്നുമറിഞ്ഞില്ലേ’ എന്ന നയം സ്വീകരിക്കുന്നത് ആപത്കരമാണ്. അതോടൊപ്പം തന്റെ മകള്‍ എവിടെപോകുന്നു ആരോടൊക്കെ സഹവസിക്കുന്നു എന്ന് നോക്കാനുള്ള ബാധ്യത രക്ഷാകര്‍ത്താക്കള്‍ക്കുമുണ്ട്.
മുപ്പത് കഴിഞ്ഞ ഖലീമിനൊപ്പം 23 കാരി അനുജയെ താമസിപ്പിക്കുവാന്‍ അനുവാദം നല്കിയ രക്ഷിതാക്കളുടെ വീഴ്ച സമൂഹത്തിന് പാഠമാകേണ്ടതാണ്. നിതാന്ത ജാഗ്രത രക്ഷിതാക്കളും മക്കളും പാലിക്കേണ്ടതുണ്ട്. സദാചാര പോലീസെന്ന മുദ്രകുത്തപ്പെടുമോ എന്ന ഭയംമൂലം സമൂഹവും ഞാനൊന്നും കണ്ടില്ല കേട്ടില്ല എന്ന നിലപാട് സ്വീകരിച്ചാല്‍ കേരളം കേരളമല്ലാതാകും. ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്മാരുടെ വിഹാര ഭൂമിയാകുമെന്ന് എല്ലാവരും ഓര്‍ക്കുന്നതും നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: