Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അണിയൂര്‍ ശ്രീദുര്‍ഗ്ഗാഭഗവതി ക്ഷേത്രം

Janmabhumi Online by Janmabhumi Online
May 7, 2015, 08:29 pm IST
in Travel
FacebookTwitterWhatsAppTelegramLinkedinEmail

അഷ്‌ടൈശ്വര്യസ്വരൂപിണിയും ദേവീദേവന്മാരാലും വസുക്കളാലും സ്തുതിച്ച് പൂജിക്കപ്പെടുന്ന സന്താനവരദായിനിയായ ശ്രീബാലദുര്‍ഗ്ഗ വാണരുളുന്ന പുണ്യക്ഷേത്രമാണ് അണിയൂര്‍ ശ്രീദുര്‍ഗ്ഗാഭഗവതി ക്ഷേത്രം.

കേരളത്തിലെ 108 ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ ഒന്നായ അണിയൂര്‍ ക്ഷേത്രം ശ്രീകാര്യം- പോത്തന്‍കോട് റോഡില്‍ ചെമ്പഴന്തിക്കു സമീപമാണ് സ്ഥിതിചെയ്യുന്നത്. കേരള നവോത്ഥാനത്തിന്റെ സൂര്യശോഭയായി മാറിയ വിഖ്യാത ആദ്ധ്യാത്മിക ആചാര്യന്മാരായ ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെയും ശ്രീനാരായണ ഗുരുദേവന്റെയും ആദ്യ സംഗമ ഭൂമിയാണ് ഈ ക്ഷേത്രാങ്കണം.്.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള അണിയൂര്‍ ശ്രീ ദുര്‍ഗ്ഗാഭഗവതി ക്ഷേത്രം ചരിത്രപരമായ പല സന്ദര്‍ഭങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ കാലഘട്ടത്തില്‍ എട്ടുവീട്ടില്‍ പിള്ളമാര്‍ വിശേഷ അവസരങ്ങളിലൊക്കെയും അണിഞ്ഞൊരുങ്ങിയിരുന്നത് ഈ ക്ഷേത്രസന്നിധിയിലാണ്. അതിനാലാണ് ഇവിടം അണിയൂര്‍ എന്ന് അറിയപ്പെട്ടത്. കൂടാതെ പണ്ട് ഈ ഭാഗങ്ങളിലൊക്കെ തന്നെയും കുശപ്പുല്ല് ധാരാളം വളരുന്ന പ്രദേശം എന്ന നിലയിലും (കുശ എന്നാല്‍ ദര്‍ഭ) അണികുശവൂര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കാലക്രമേണ ആ പദം ലോപിച്ച് അണിയൂര്‍ എന്ന് നാമകരണം ചെയ്യപ്പെട്ടു.

മറ്റൊരു പ്രധാന ചടങ്ങ് വൃശ്ചികമാസ (മണ്ഡലമാസം) ത്തില്‍ നടത്തപ്പെടുന്ന കളമെഴുത്തും പാട്ടുമാണ്. വൃശ്ചിക മാസത്തിലെ കാര്‍ത്തികനാളാണ് ദേവിയുടെ ജന്മദിനമായി ആഘോഷിക്കുന്നത്. ആയതിനാല്‍ തൃക്കാര്‍ത്തിക സമുചിതമായി ആഘോഷിക്കുന്നു. കൂടാതെ കഴിഞ്ഞ രണ്ടുവര്‍ഷമായി ക്ഷേത്രത്തില്‍ കാര്‍ത്തികയോടനുബന്ധിച്ച് ഭാഗവത സപ്താഹ യജ്ഞവും നടന്നുവരുന്നു.

ക്ഷേത്രത്തില്‍ മഹാ ഗണപതി പ്രതിഷ്ഠ കൂടാതെ ശ്രീധര്‍മ്മ ശാസ്താവ് ഉപദേവനാണ്. ശ്രീ ചാമുണ്ഡിദേവിയുടെയും ശ്രീനാഗരാജാവിന്റെയും ശ്രീ ഭൂതത്താന്റെയും ആലയങ്ങളുമുണ്ട്. വിനായക ചതുര്‍ത്ഥി, കന്നിമാസ ആയില്യം, വിദ്യാരംഭം എന്നീ വിശേഷ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ പ്രധാന പൂജാ ചടങ്ങുകള്‍ നടത്തപ്പെടുന്നു.

ഐതീഹ്യം

ക്ഷേത്രത്തിന്റെ ഐതീഹ്യം ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മത്തോട് ബന്ധപ്പെട്ടിരിക്കുന്നു. ആമ്പാടിയില്‍ യശോദയ്‌ക്ക് പെണ്‍കുഞ്ഞ് പിറന്ന സമയം തന്നെ മഥുരയില്‍ ദേവകിക്ക് ശ്രീകൃഷ്ണന്‍ പിറന്നു. കാരാഗൃഹത്തില്‍ പിറന്ന ശ്രീകൃഷ്ണനെ യശോദയുടെ ചാരത്തും പെണ്‍കുഞ്ഞിനെ ദേവകിയുടെ അരുകിലും മാറ്റി കിടത്തുകയുണ്ടായി. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് കാരാഗൃഹത്തിലെത്തിയ കംസന്‍ കുഞ്ഞ് ആണോ, പെണ്ണോ എന്ന് നോക്കാതെ ആ കുഞ്ഞിന്റെ കാലില്‍ പിടിച്ച് തൂക്കി പാറയിലടിക്കാന്‍ നോക്കിയ സമയം കംസന്റെ നെഞ്ചില്‍ ചവിട്ടി വായുവില്‍ ഉയര്‍ന്നു പൊങ്ങിയ കുഞ്ഞ് കംസനെ വധിക്കുവാനുള്ളവന്‍ ജന്മമെടുത്തുവെന്നും മറ്റൊരിടത്ത് അവന്‍ വളരുന്നുണ്ടെന്നും വെളിപ്പെടുത്തി.

ശ്രീകൃഷ്ണന്റെ മാതാവായ ദേവകി ഇതുകേട്ട് കോപിച്ച് തന്റെ പുത്രന്റെ ജന്മരഹസ്യം വെളിപ്പെടുത്തിയ നീ നിത്യകന്യകയായിതീരട്ടെ എന്ന് ശപിച്ചു. അങ്ങനെ ബാലദുര്‍ഗ്ഗാദേവി അണിയൂരില്‍ വാണരുളുന്നു.കുഞ്ഞുങ്ങളോട് വാത്സല്യമുള്ള ദേവി സന്താന വരദായിനിയാണ്. അതുകൊണ്ടുതന്നെ മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ‘ചെങ്കാല്‍ അഴക്’ എന്ന ചടങ്ങ് നടക്കുന്ന ഏകക്ഷേത്രം കൂടിയാണിത്. കുഞ്ഞുങ്ങള്‍ ഇല്ലാത്ത ദമ്പതികള്‍ ദേവിക്കുമുന്നിലെത്തി ചെങ്കാല്‍ അഴക് നേരുന്നു.

ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്ന് ഒരു വയസ്സ് ആകുന്നതിനു മുമ്പ്, അതായത് കുഞ്ഞുങ്ങള്‍ പിച്ചവച്ച് നടന്നു തുടങ്ങുന്നതിന് മുമ്പ്, ആ കുഞ്ഞിന്റെ ചുവന്ന പാദങ്ങള്‍ ദേവിയെ കാണിക്കുന്ന ചടങ്ങാണ് ചെങ്കാല്‍ അഴക്.പഞ്ചവാദ്യത്തിന്റെയും അഷ്ടമംഗല്യത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടുകൂടി ക്ഷേത്രത്തില്‍ എത്തുന്ന കുഞ്ഞിനെ ക്ഷേത്രം വലംവച്ച് മൂന്നു പ്രാവശ്യം കുഞ്ഞിന്റെ കാല്‍പാദം ദേവിയെ കാണിച്ചശേഷം ദേവിക്കു മുന്നില്‍ പിടിപ്പണം വാരി ചടങ്ങ് അവസാനിക്കുന്നു. ദമ്പതികളുടെ സമ്പൂര്‍ണ്ണ വിവാഹ ജീവിതത്തിനും കുടുംബ ഐശ്വര്യത്തിനുമായി എല്ലാപേരും ഈ ചടങ്ങുകളില്‍ പങ്കാളികളാകുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

മറക്കേണ്ട, കോട്ടയം ജില്ല ഹോമിയോ ആശുപത്രിയില്‍ മറവിരോഗ ഒ.പിയായ സ്മൃതി ഒ.പി തുറന്നിട്ടുണ്ട്!

Entertainment

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ” നാഗബന്ധം”; പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ബ്രഹ്മാണ്ഡ സെറ്റിൽ 1000 നർത്തകരുമായി ഗാനചിത്രീകരണം

Kerala

വയനാട് ദുരന്തം: ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങള്‍ നീക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് 195.55 കോടി രൂപയുടെ ഭരണാനുമതി

Kerala

ദൈവങ്ങളുടെ പേര് സിനിമക്ക് കൊടുക്കരുത് എന്ന് പറയാന്‍ ഇവിടെ ഭരിക്കുന്നത് താലിബാന്‍ അല്ല ; സംവിധായകന്‍ പ്രവീണ്‍ നാരായണന്‍

India

പെൺകുട്ടികളുടെ വീഡിയോകൾ നിർമ്മിച്ച് വൈറലാക്കി ; ‘ഹൈദേരി ദൾ 25’ ഗ്രൂപ്പ് തലവനായ മദ്രസ അധ്യാപകൻ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുമായി കശ്മീർ വിഷയം ചർച്ച ചെയ്യാൻ സഹായിക്കണം ; സൗദി അറേബ്യയ്‌ക്ക് മുന്നിൽ അപേക്ഷയുമായി ഷഹബാസ് ഷെരീഫ്

ശ്രീകൃഷ്ണപുരം സ്വദേശിയായ യുവാവ് ട്രെയിനില്‍ നിന്ന് വീണു മരിച്ചു, അപകടം ചവിട്ടുപടിയില്‍ ഇരുന്നു യാത്ര ചെയ്യുന്നതിനിടെ

രുചിയും, ഗുണവുമുണ്ട് : പ്രോട്ടീൻ റിച്ചാണ് ഈ ഉറുമ്പ് ചമ്മന്തി

ഭിന്നശേഷിക്കാരിയായ ബാലികയെ വീട്ടില്‍ കയറി പീഡിപ്പിച്ച ബംഗാള്‍ സ്വദേശിയ്‌ക്ക് കഠിന തടവും പിഴയും

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റിൽ കേരളത്തില്‍ നിന്നും 950 പേർ; പട്ടികയിൽ വത്സൻ തില്ലങ്കേരിയും കെ.പി ശശികല ടീച്ചറും

ഇസ്രായേൽ ആക്രമണങ്ങളിൽ എത്ര ഇറാനിയൻ ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടു , ആണവ പദ്ധതിയെ എത്രത്തോളം ബാധിച്ചുവെന്ന് പരിശോധിക്കാം 

മുണ്ടക്കൈയിലും ചൂരൽ മഴയിലും ശക്തമായ മഴ; പ്രതിഷേധവുമായി നാട്ടുകാർ, സർക്കാർ ഉദ്യോഗസ്ഥരെ തടഞ്ഞു

വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഫ്ളൈഓവര്‍ നിര്‍മ്മിക്കുന്നു

പ്രധാനമന്ത്രി രാഷ്‌ട്രീയ ബാലപുരസ്‌ക്കാര്‍ : പ്രാഗത്ഭ്യം തെളിയിച്ച കുട്ടികളില്‍ നിന്ന് നാമനിര്‍ദ്ദേശം ക്ഷണിച്ചു

രാജ്യത്തെ പ്രമുഖനിര്‍മ്മാണക്കമ്പനികള്‍ കേരളത്തില്‍നിന്നുള്ള എന്‍ജിനിയര്‍മാരെ തേടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies