ആത്മഹത്യ നാടകം നടത്തി ഇമേജ് സൃഷ്ടിക്കാനും വലിയ വാര്‍ത്ത ഉണ്ടാക്കുന്നതിനും വേണ്ടി കേജ്രിവാളും സംഘവും നടത്തിയ നാടകം യാഥാര്‍ത്ഥ്യം ആയി. ഇത്രയും വൃത്തികെട്ട നാടകം കളിച്ച ആപ്പിനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. അതിനുവേണ്ട നടപടികള്‍ അധികാരികള്‍ എത്രയും വേഗം എടുക്കണം. കര്‍ഷകരെ രഷിക്കാന്വേണ്ടി കേജ്രിവാളും കൂട്ടരും നടത്തിയ റാലിയില്‍ എന്തിനുവേണ്ടിയാണ് ഒരാള്‍ കണ്മുന്നില് ആത്മഹത്യക്ക് മുതിര്‍ന്നത്. കര്‍ഷകരെ രക്ഷിക്കാനോ? അതോ മോദി സര്‍ക്കാരിനെ ജനങ്ങള്‍ക്കു മുന്നില്‍ മോശമാക്കി ചിത്രീകരിക്കാനോ?
രതീഷ് കൃഷ്ണ ആറ്റുകാല്‍
സ്വന്തം പ്രശസ്തിക്കുവേണ്ടി പ്രധിഷേധമെന്നു പറഞ്ഞു റാലി സംഘടിപ്പിക്കുകയും കൂടെകൊണ്ടുവന്നവനെ മാധ്യമശ്രദ്ധ നേടുന്നതിനായി ആത്മഹത്യക്ക് പ്രകോപിപ്പിച്ചു കൊലക്ക് കൊടുക്കുകയും അയാള്‍ കൊലക്കയറില്‍ തൂങ്ങുന്നതുവരെ നോക്കിനില്‍ക്കുകയും, മരിച്ചു എന്നറിഞ്ഞിട്ടും സ്വന്തം പ്രസംഗം പൂര്‍ത്തിയാക്കുകയും കൂടെയുള്ള എംഎഎല്‍എമാരുടെ പ്രസംഗം കഴിയുന്നവരെയും നോക്കി നില്ക്കുകയുംചെയ്തവരാണ് ആംആദ്മി പാര്ട്ടിക്കാര്.
നൈജു നന്ദന്
എഎപിക്കുള്ളിലെ ചേരിപ്പോരിനെ തുടര്‍ന്ന് കര്‍ഷകറാലി നടത്തി ബിജെപിയെ താറടിക്കാനും അതിലൂടെ ജനപ്രീതി വീണ്ടെടുക്കാനും കേജ്രിവാള് നടത്തിയ ശ്രമമായിരുന്നു. അത് അവര്‍ക്കുതന്നെ തിരിച്ചടിയായി. മുഖ്യമന്ത്രിയുടെ മൂക്കിനുതാഴെ ഒരു വ്യക്തി ആത്മഹത്യചെയ്യുന്നത് ഇതാദ്യം. ആ ഒരുപൊന്തൂവലും കൂടി കേജ്രിവാളിനിരിക്കട്ടെ
ജെയ്സണ്‍ എബ്രഹാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: