പുതിയ മദ്യനയം വീടുകളെ മദ്യപാനകേന്ദ്രങ്ങളാക്കിമാറ്റുന്നത് ആശാങ്കാജനകമാണെന്ന് നടന് സുരേഷ്ഗോപി അഭിപ്രായപ്പെട്ടതായി വായിച്ചു. വളരെ ശരിയാണ്. ശരാശരി മുപ്പതുകോടി രൂപക്കുള്ള മദ്യമാണ് നിത്യേന സര്‍ക്കാര്‍വക വില്‍പനകേന്ദ്രങ്ങളിലൂടെ മാത്രം വിറ്റഴിക്കപ്പെടുന്നത്. ഈ മദ്യം ആകാശത്തിന് കീഴില്‍ എവിടെയിരുന്ന് കഴിച്ചാലും പോലീസോ എക്സൈസോ നാട്ടുകാരോ പിടികൂടും.
അതായത് സ്വന്തം ഭവനങ്ങളിലിരുന്ന് മലയാളി ഇനിമുതല്‍ മദ്യപിച്ചുകൊള്ളണമെന്നാണ് സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നത്. അച്ഛനമ്മമാരും ഭാര്യയും മക്കളുമൊക്കെ അതിന് സാക്ഷ്യംവഹിച്ചുകൊള്ളണം.
ലഹരികയറി കാണിച്ചുകൂട്ടുന്ന വിക്രിയകള്‍ കുടുംബാംഗങ്ങള്‍ സാക്ഷി! ഇതിലെ അപകടമാണ് സുരേഷ്ഗോപി ചൂണ്ടിക്കാണിക്കുന്നത്. തമിഴ്നാട്ടില്‍ വില്പനശാലക്കടുത്തുതന്നെ മദ്യം കഴിക്കാനുള്ള സൗകര്യം ലഭ്യമാണ്. വീട്ടിലേക്ക് കൊണ്ടുപോകേണ്ടതില്ല.
നിത്യേന വില്‍ക്കപ്പെടുന്ന മുപ്പത്തഞ്ചുകോടി രൂപയുടെ മദ്യം എവിടെയിരുന്ന് കഴിക്കണമെന്നുകൂടി സര്‍ക്കാര്‍ വ്യക്തമാക്കണം. അല്ലെങ്കില്‍ വില്പന നിര്‍ത്തണം, ആ വരുമാനം വേണ്ട എന്നല്ലേ മുഖ്യമന്ത്രി പറഞ്ഞത്.
കെ.വി. സുഗതന്,
ആലപ്പുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: