തിരുവനന്തപുരം: യുഡിഎഫിനുള്ള തന്റെ അവസാനത്തെ വോട്ടായിരിക്കും രാജ്യസഭാ തെരഞ്ഞെടുപ്പിന് രേഖപ്പെടുത്തിയതെന്ന് പിസി ജോര്‍ജ് എംഎല്‍എ പറഞ്ഞു.
ധനമന്ത്രി കെഎംമാണിയെ പോലുള്ള മോഷ്ടാക്കള്‍ ഉള്‍പ്പെടുന്ന മന്ത്രിസഭയ്ക്ക് ഇനി പിന്തുണ നല്‍കാനാവില്ല. ബജറ്റ് പോലും വിറ്റ് കാശാക്കുന്നു കള്ളക്കൂട്ടങ്ങളാണിവരെന്നും ജോര്‍ജ്ജ് തുറന്നടിച്ചു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊളിയാന്‍ പോകുന്ന മുന്നണിയാണ് യുഡിഎഫ്. ജനവികാരം മാനിച്ചേ ഇനി യുഡിഎഫിന് വോട്ടു ചെയ്യുകയുള്ളു. ബഡ്ജറ്റ് വില്‍ക്കുന്ന മാണി ജനങ്ങളോടും കര്‍ഷകരോടും കാട്ടിയത് കൊടിയ വഞ്ചനയാണ്.
രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബാധ്യത നിറവേറ്റുക മാത്രമാണ് ചെയ്തത്. യുഡിഎഫിന് വോട്ട് ചെയ്യുമെന്ന് നേരത്തെ നല്കിയ വാക്ക് പാലിക്കുക മാത്രമാണ് താന്‍ ചെയ്തത്. കള്ളന്മാരുള്പ്പെട്ട മുന്നണിക്കും സര്‍ക്കാരിനും ഇനി പിന്തുണയില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: