ഇപ്പോഴത്തെ പഌസ്ടൂ, അതിനു മുമ്പത്തെ പ്രീഡിഗ്രി എന്നിവയ്ക്കുമുമ്പുള്ള പ്രീ യൂണിവേഴ്സിറ്റി പഠന ക്ലാസില്‍ (1960-61) പഠിക്കവെ ഞങ്ങള്‍ക്ക് ഇംഗ്ലീഷ് പഠനം ഏറെ സരസമായി നല്‍കിയിരുന്ന ഒരു വനിതാലെക്ചറര് ഉണ്ടായിരുന്നു.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചേര്‍ന്നുപഠിക്കുന്ന ഒരു അദ്ധ്യയന വേളയില്‍ ഒരു വിദ്യാര്‍ത്ഥിയോടു അവര്‍ ഒരു ചോദ്യം ചോദിച്ചു. കനകം മൂലം എന്നു തുടങ്ങുന്ന പഴഞ്ചൊല്ല് അറിയാമോ, അതു പൂര്‍ണ്ണമായി പറയാമോ, എന്നായിരുന്നു ആ ചോദ്യം. ആ വിദ്യാര്ത്ഥിക്കെന്നല്ല ഞാനടക്കം ഒരു വിദ്യാര്‍ത്ഥിക്കും ഉത്തരമറിയില്ലായിരിന്നു. അവസാനം ലെക്ചറര്തന്നെ ആ പഴഞ്ചൊല്ല് പറഞ്ഞു. ”കനകം മൂലം കാമിനിമൂലം ഉലകില് കലഹം സുലഭം”. എന്നായിരുന്നു അവര്‍ ചൊല്ലിയത്.
അന്ന് ആ ചൊല്ലിന്റെ ഗഹനമായ അര്‍ത്ഥം മനസ്സിലായിരുന്നില്ല. എന്നാല്‍ കേരള രാഷ്ട്രീയത്തിലെ ഇന്നത്തെ സംഭവങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍വഴി അറിയുമ്പോള്‍ ആ ചൊല്ലിന്റെ അര്‍ത്ഥം ശരിക്കും മനസ്സിലാകുന്നു. ജന്മഭൂമിയിലെ പന്ത്രണ്ടാം പുറത്തിലെ ”അഴിമതി കണ്ടുമടുത്തു”. ”യഥാര്‍ത്ഥ കത്തിലും ജോസ് കെ.മാണിയുടെ പേര്” എന്ന തലക്കെട്ടിലെ വാര്‍ത്തകള്‍ ഈ പഴഞ്ചൊല്ല് പതിരല്ലായെന്നുമാത്രമല്ല,
സത്യമാണെന്നും വിളിച്ചോതുന്നു. ആ പഴഞ്ചൊല്ലിനെ അധികരിച്ച് വേറൊറു ഈരടിയാകാമെന്നു ഞാന്‍ കരുതുന്നു. അധികാരം മൂലം, അഴിമതിമൂലം കേരളമാകെ അശരണര്‍ ഏറെ, എന്നാവും ആ ഈരടി. ‘ക’ക്കുപകരം ‘അ’ എന്ന് ആരംഭിക്കുന്ന ഈരടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: