കേരളത്തിന്റെ സകലമാന വികസന വിഷയങ്ങളും ജനം നേരിടുന്ന ദുരിതപര്‍വ്വങ്ങളും പാടെ വിസ്മരിച്ച് ഓടിയകലുന്ന ഭരണ പ്രതിപക്ഷ ഭേദമില്ലാത്ത കുറെ കാട്ടുകള്ളന്മാര്.
വോട്ടിംഗ് യന്ത്രത്തില്‍ സമ്മതിദാനാവകാശം പതിഞ്ഞ അന്ന് മുതല്‍ ജന ‘പ്രതി’ നിധികളെന്ന ഉടമകളുടെ മുമ്പില്‍ വെറും അടിമകളായി പകച്ചുനിന്ന്, തന്റെ സ്വന്തം വിയര്‍പ്പിന്റെ ഫലമായി സ്വരുക്കൂട്ടിയ തുട്ടുകള്‍ നികുതിയെന്നപേരില്‍ എറിഞ്ഞുകൊടുത്ത് രാഷ്ട്രീയ ജന്മിക്ക് ഇഷ്ടംപോലെ എന്തും കാണിക്കാനും ലൈസന്‍സ് കൊടുക്കേണ്ടിവരുന്ന പരിതാപകരവും നിസ്സഹായവുമായ അവസ്ഥ!
നമ്മുടെ ഭരണകൂടവും ജുഡീഷ്യറിയും ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളും ചേര്‍ന്ന് ആയിരത്തൊന്നു രാവിലെ അറബിക്കഥയെപ്പോലും വിസ്മയിപ്പിക്കുന്ന പതിനായിരങ്ങളില്‍ തുടങ്ങുന്ന കോടിക്കോഴകളുടെ ചീഞ്ഞുനാറുന്ന പരമ്പര അരങ്ങുതകര്‍ക്കുമ്പോള്‍, ഇവരുടെ മൂടുപടം വലിച്ചുചീന്താന് കഴിയാത്ത ദുര്യോഗം അനുഭവിച്ച് ജനാധിപത്യം, സോഷ്യലിസം, മതേതരത്വം സിന്ദാബാദ് എന്ന് മുഷ്ടിചുരുട്ടി വിളിക്കേണ്ടി വരുന്ന വെറുംപാവങ്ങളായ അടിമകള്‍ എന്ന് മുക്തിനേടും ഈ നരകത്തില്‍ നിന്ന്!
ഫക്രുദീന്‍ മഞ്ചേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: