ലക്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ മാധുര്യമേറും മാങ്ങയും. യുപിയിലെ മാവ് കര്ഷകന് ഹാജി കലിമുള്ളയാണ്: പുതിയതരം മാങ്ങ വികസിപ്പിച്ചത്. കൊല്‍ക്കത്തയിലെ ഹുസ്നി ആരാ, ലക്നോയിലെ ദസ്റി എന്നീ മാവിനങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് പുതിയ മാങ്ങ വികസിപ്പിച്ചത്. പുതിയ മോദി മാങ്ങ അദ്ദേഹത്തിന് നല്‍കും, ഹാജി പറഞ്ഞു. പുതിയതരം മാങ്ങകള്‍ വികസിപ്പിച്ചെടുക്കുന്ന ഹാജിയെ നേരത്തെ രാഷ്ട്രം പദ്മശ്രീ നല്കി ആദരിച്ചിട്ടുണ്ട്.
ഈ മാങ്ങ എനിക്ക് അദ്ദേഹത്തിന് നേരിട്ട് നല്കാന് കഴിയുമെന്നാണ് പ്രതീക്ഷ. ഇത് അദ്ദേഹത്തിന് ഇഷ്ടപ്പെടും. വളരെയേറെ സ്വാദുള്ളതാണ് ഈ മാങ്ങ, ഹാജി തുടര്‍ന്നു. ഒരുമരത്തില്‍ 300 തരം സ്വാദുള്ള മാങ്ങ ഉല്‍പ്പാദിപ്പിച്ച് റിക്കാര്ഡിട്ടയാളാണ് ഹാജി കലിമുള്ള. മോദി മാവിന്റെ അഞ്ചു തൈകള്‍ ഹാജി മോദിക്ക് നല്കാന് സൂക്ഷിച്ചിട്ടുണ്ട്. ഇവ ഗുജറാത്തില്‍ നടാനാണ്, ഹാജി തുടര്‍ന്നു.
ഏഴാം കഌസില്‍ പഠിത്തം നിര്‍ത്തിയ കലിമുള്ള ഇന്ന് രാജ്യത്തെ അറിയപ്പെടുന്ന മാവ് കര്‍ഷകനാണ്. വിദേശപ്രതിനിധികള്പോലും കലിമുള്ളയെ അന്വേഷിച്ച് എത്തുകയും അദ്ദേഹത്തിന്റെ തോട്ടങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യാറുണ്ട്.ഐശ്വര്യാറായി, സച്ചിന് തെണ്ടുല്‍ക്കര്‍ എന്നിവരുടെ പേരിലും കലിമുള്ള മാവില്‍ വ്യത്യസ്ഥ മാങ്ങകള്‍ വിളയിച്ചിട്ടുണ്ട്.
മാവുകള്‍ ബഡ് ചെയ്താണ് മറ്റുള്ളവര്‍ വ്യത്യസ്ഥ മാങ്ങള്‍ വിളയിക്കുന്നത്.എന്നാല്‍ കലിമുള്ള പലതരം മാമ്പൂക്കള്‍ തമ്മില്‍ പരാഗണം ചെയ്യിച്ച് ആ വിത്ത് നട്ടാണ് പലതരം മാങ്ങള്‍ ഉണ്ടാക്കുന്നത്. ഒരേ മാങ്ങയില്‍ രണ്ടു നിറമുള്ള തൊലികളും മാംസളഭാഗവുമുള്ള അനാര്‍ക്കലി മാങ്ങ കലിമുള്ളയുടെ സൃഷ്ടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: