കോട്ടയം: ബാര്‍ കോഴ വിവാദത്തില്‍ ധനമന്ത്രി കെ.എം.മാണി നേരത്തെ തന്നെ മന്ത്രി സ്ഥാനം ഒഴിയേണ്ടതായിരുന്നെന്ന് കേരള കോണ്‍ഗ്രസ് നേതാവും സര്‍ക്കാര്‍ ചീഫ് വിപ്പുമായ പി.സി.ജോര്‍ജ്. അന്ന് രാജിവച്ചിരുന്നെങ്കില്‍ ഇന്ന് തിരിച്ചുവരാമായിരുന്നെന്നും പി.സി.ജോര്‍ജ് കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബാര്‍ കോഴവിവാദം പാര്‍ട്ടിയെ ഈ നിലയില്‍ ആക്കി. ആരോപണം മൂലം പാര്‍ട്ടിക്ക് കോട്ടം തട്ടി. ഈ നിലയില്‍ മുന്നോട്ട് പോയാല്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാവുമെന്നും ജോര്‍ജ് വ്യക്തമാക്കി.
ബാര്‍ കോഴ ആരോപണം പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു. പ്രവര്‍ത്തകരെയും ദു;ഖത്തിലാക്കി. പാര്‍ട്ടിയില്‍ ഇപ്പോഴും വിഭാഗീയത നിലനില്‍ക്കുന്നുണ്ട്. പാര്‍ട്ടി മണിയടിക്കാരുടെ കൈയിലകപ്പെട്ടിരിക്കുകയാണ്. നേതാക്കള്‍ മണിയടിക്കുന്നവരുടെ വാക്കുകളാണ് കേള്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബാര്‍ കോഴയുമായി ബന്ധപ്പെട്ട് പാര്‍ട്ടി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: