‘ടൈംസ് നൗ’വില്‍ ബെംഗളരൂവില്‍ ഐഎഎസുകാരനായിരുന്ന രവി കൊല്ലപ്പെട്ട/ആത്മഹത്യചെയ്തതിനെക്കുറിച്ചുള്ള ചര്‍ച്ച കണ്ടിരുന്നു.
എനിക്ക് തോന്നിയ കാര്യങ്ങള്‍ ഇപ്രകാരമാണ്. അദ്ദേഹത്തെ കൊലപ്പെടുതിയതാണെന്ന് ഞാന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു.
കാരണങ്ങള്‍:ഒരു ആത്മഹത്യയാണെങ്കില്‍,അവിടുത്തെ മുഖ്യമന്ത്രി ബെംഗളൂരുവില്‍നിന്നും കോലാര്വരെ പോയി ആ കുടുംബത്തെ കണ്ട്, സിബിഐ അന്വേഷണം കരഞ്ഞുകൊണ്ട് ആവശ്യപ്പെടുന്ന അമ്മയോട് ”സിബിഐ അന്വേഷണവും സിഐഡി അന്വേഷണവും ഒന്നാണ്. ഒന്ന് കേന്ദ്രം നടത്തുന്നു. മറ്റൊന്ന് ഇവിടെയുള്ളവര്‍ നടത്തുന്നു, അതുകൊണ്ട് സിഐഡി അന്വേഷണം മാത്രം മതി” എന്ന് വീണ്ടും വീണ്ടും പറയുന്നത് കണ്ടാല്‍ തന്നെ മനസ്സിലാവും ഈ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന്.രണ്ട്: ആ അമ്മ പറയുന്നു, എന്റെ മകന് ഭീരുവല്ല, അവന് ഒരിക്കലും ആത്മഹത്യ ചെയ്യില്ല.എന്നിട്ടും ഭരണകൂടം മുഴുവനും പറയുന്നു, അതൊരു ആത്മഹത്യയാണെന്ന്. അദ്ദേഹത്തിന്റെ ചോരപ്പാടുകളുള്ള മൃതദേഹത്തിന്റെ ഫോട്ടോ മരിച്ച അന്ന് കണ്ടിരുന്നു. പിന്നീടത് അപ്രത്യക്ഷമാവുന്നു. ഇതൊക്കെ ദുരൂഹതകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഈ കേസില്‍ ഒരു സിബിഐ അന്വേഷണം പ്രഖ്യാപിച്ചുകൂടെ? അദ്ദേഹത്തിന്റെ കര്മകാണ്ഡംകണ്ട് ആകൃഷ്ടരായ ആയിരക്കണക്കിന് ആളുകളുടെ ആഗ്രഹം കണക്കിലെടുത്തെങ്കിലും സിബിഐ അന്വേഷണം പ്രഖ്യാപിച്ചുകൂടെ?
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വന്നത് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്. അതുതന്നെ പലതിലേക്കും വിരല്‍ചൂണ്ടുന്നു. രവി എന്ന മഹത്വ്യക്തിയുടെ മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കര്‍ണാടക ഭരണകൂടം മുഴുവന്‍ ശക്തിയും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നു എന്നാണ് എനിക്ക് തോന്നിയത്.
റിജു ഭാരതീയന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: