Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മന്‍മോഹന്‍സിങ് ന്യായീകരിച്ച ‘വിതരണം’; കോടതി കണ്ടെത്തിയത് അഴിമതി

Janmabhumi Online by Janmabhumi Online
Mar 11, 2015, 11:35 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം വിതരണത്തിലെ അഴിമതി സംബന്ധിച്ച് 2013 ഒക്‌ടോബര്‍ 19ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും പുറത്തിറങ്ങിയ പ്രസ്താവന ഇപ്രകാരമാണ്. ”കല്‍ക്കരിപ്പാടങ്ങള്‍ വിതരണം ചെയ്തതില്‍ യാതൊരു വിധത്തിലുള്ള കുറ്റവുമില്ല. യോഗ്യത മാനദണ്ഡമാക്കിയാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത്.

പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സ്വീകരിച്ച നടപടികളെല്ലാം സുതാര്യവും നിയമവിധേയവുമാണ്. 2005 ആദ്യം ഫയല്‍  അംഗീകരിക്കാതിരിക്കുകയും മതിയായ യോഗ്യത ആയശേഷം 2005 ഒക്‌ടോബര്‍ 1ന് ഫയലില്‍ പ്രധാനമന്ത്രി പൂര്‍ണ്ണതൃപ്തി രേഖപ്പെടുത്തിയശേഷം ഒപ്പിടുകയുമായിരുന്നു”. എന്നാല്‍ ഒന്നരവര്‍ഷങ്ങള്‍ക്കുശേഷം കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍  മന്‍മോഹന്‍സിങ് സ്വന്തം കയ്യൊപ്പ് ചാര്‍ത്തി ഹിന്‍ഡാല്‍ക്കോയ്‌ക്ക് തീറെഴുതിക്കൊടുത്ത ഒറീസയിലെ തലിബാര ഖനിക്കേസില്‍ മുന്‍പ്രധാനമന്ത്രി പ്രതിയാണെന്ന് സിബിഐ പ്രത്യേക കോടതി കണ്ടെത്തിക്കഴിഞ്ഞു. വ്യക്തമായ തെളിവുകള്‍ മുന്‍ പ്രധാനമന്ത്രിക്കെതിരെ ഉണ്ടെന്ന് ഉറപ്പ്.

കല്‍ക്കരിപ്പാടം വിതരണം സംബന്ധിച്ച പരിശോധനാ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ പിഎംഒ സ്വീകരിച്ചത്. ഇതു കല്‍ക്കരിമന്ത്രാലയത്തില്‍നിന്നും മറ്റുചില പ്രതിനിധികളില്‍ നിന്നും നടത്തിയ കൂടിക്കാഴ്ചയേ തുടര്‍ന്നാണെന്നും പിഎംഒ ഓഫീസ് അന്നു പറഞ്ഞിരുന്നു. സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഫലത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് 2013 ഒക്‌ടോബറില്‍ സമ്മതിക്കുകയായിരുന്നു. നടപടി സുതാര്യമാണെന്ന് ബോധ്യപ്പെടുത്താന്‍ പുറത്തിറക്കിയ പ്രസ്താവന പ്രധാനമന്ത്രിയുടെ കുറ്റസമ്മതമായി മാറിയിരിക്കുകയാണിപ്പോള്‍.

പ്രതിപ്പട്ടികയില്‍ മുന്‍പ്രധാനമന്ത്രി സ്ഥാനംപിടിച്ചപ്പോള്‍ ഭയക്കുന്ന മറ്റൊരു രാഷ്‌ട്രീയ നേതാവുകൂടിയുണ്ട്. ഒറീസ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. പട്‌നായിക്കിന്റെ ആവശ്യപ്രകാരമാണ് പ്രധാനമായും ഹിന്‍ഡാല്‍കോയ്‌ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട തീരുമാനം സ്വീകരിച്ചതെന്നും മന്‍മോഹന്‍സിങിന്റെ  ഓഫീസ് പുറത്തിറക്കിയ പഴയ പത്രക്കുറിപ്പിലുണ്ട്.

2005 ആഗസ്ത് 17നാണ് കല്‍ക്കരിപ്പാടങ്ങള്‍ ബിര്‍ള ഗ്രൂപ്പിന് നല്‍കണമെന്നുള്ള നവീന്‍ പട്‌നായിക്കിന്റെ ശുപാര്‍ശക്കത്ത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് ലഭിക്കുന്നത്. ബിര്‍ള കമ്പനിയായ ഹിന്‍ഡാല്‍ക്കോയ്‌ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും മുന്തിയപരിഗണന നല്‍കുന്നതെന്നും അവരുടെ അപേക്ഷ പരിഗണിക്കണമെന്നുമായിരുന്നു കത്ത്.

സംസ്ഥാന സര്‍ക്കാര്‍ നിലപാടും പിന്നീട് കല്‍ക്കരിമന്ത്രാലയത്തില്‍ നിന്നുംവന്ന നിലപാടുമനുസരിച്ചാണ് ഹിന്‍ഡാല്‍ക്കോയ്‌ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചുകൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തീരുമാനമെടുത്തത്, പിഎംഒയുടെ പത്രക്കുറിപ്പില്‍ പറയുന്നു. ഹിന്‍ഡാല്‍കോയ്‌ക്ക് ക്രമവിരുദ്ധമായി കല്‍ക്കരിപ്പാടങ്ങള്‍ നല്‍കിയതു വഴി കോടികളുടെ നഷ്ടം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ കേസിലെ പ്രതിയാക്കിയത്. ഏപ്രില്‍ 8ന് സിബിഐ പ്രത്യേക കോടതിയില്‍ 1.86 ലക്ഷം കോടി രൂപയുടെ അഴിമതിക്കേസില്‍ രാജ്യത്തിന്റെ മുന്‍പ്രധാനമന്ത്രി പ്രതിയായി നില്‍ക്കുമ്പോള്‍ അഴിമതി തുകയുടെ പങ്കുപറ്റിയ കോണ്‍ഗ്രസിന്റെ പ്രതിരോധമാര്‍ഗ്ഗങ്ങളെല്ലാം അവസാനിക്കുകയാണ്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവാക്കള്‍ രാഷ്‌ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കണം: അജിത്ത് നീലകണ്ഠന്‍

News

രാഷ്‌ട്രീയം മറന്ന്  ഒറ്റക്കെട്ടാകണം: മേജര്‍ രവി

India

ഹരിയാനയിലെ കടുക് പാടങ്ങളിൽ ഇന്ത്യ വെടിവെച്ചിട്ടത് പാകിസ്ഥാന്റെ ‘ഫത്തേ 2’ മിസൈൽ : രാജ്യത്തിന് കരുത്തേകി ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം 

Kerala

ഭീകരതയ്‌ക്ക് ഉറച്ച മറുപടി: മേജര്‍ ജനറല്‍ പി. വിവേകാനന്ദന്‍

Kerala

സുവര്‍ണജൂബിലി സ്റ്റാളിലും ഒരേ നില്‍പ്പ് പന്ത്രണ്ടുവര്‍ഷമായി ഋഷി ഇരിക്കാറില്ല

പുതിയ വാര്‍ത്തകള്‍

അനന്തപുരിയുടെ പെരുമയുമായി അനന്തഭൂമി

അനന്തപുരിയുടെ പെരുമയുമായി അനന്തഭൂമി

പഴമ നിലനിര്‍ത്തി പദ്ധതികള്‍ നടപ്പാക്കണം: ജി. ശങ്കര്‍

വികസനചര്‍ച്ച.... സെമിനാറിനിടെ നരഹരി, അനില്‍കുമാര്‍ പണ്ടാല, ജി. ശങ്കര്‍ എന്നിവര്‍ വര്‍ത്തമാനത്തില്‍

അനന്തപുരിയെ നല്ല നഗരമാക്കുക എളുപ്പമല്ല: അനില്‍ പണ്ടാല

പാകിസ്താനുമായുള്ള സംഘർഷം: ഉന്നത തലയോഗം വിളിച്ച് പ്രധാനമന്ത്രി, പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി

സായുധ സേനയ്‌ക്കും കേന്ദ്ര സര്‍ക്കാരിനും അഭിനന്ദനം: ആര്‍എസ്എസ്

ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് ഭീകരതയ്‌ക്കെതിരായ യൂത്ത് അസംബ്ലി 
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. വൈശാഖ് സദാശിവന്‍, മേജര്‍ രവി, മേജര്‍ ജനറല്‍ പി. വിവേകാനന്ദന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, ലഫ്. ജനറല്‍ അജിത് നീലകണ്ഠന്‍, ടി. ജയചന്ദ്രന്‍ സമീപം

മാധ്യമങ്ങള്‍ വര്‍ഗീയതയ്‌ക്ക് പകരം ദേശീയതയെ ഉയര്‍ത്തിക്കാട്ടണം: ഗവര്‍ണര്‍

നിങ്ങളുടെ പേരോ മതമോ ചോദിക്കാതെ തന്നെ ഇന്ത്യൻ സൈന്യം നിങ്ങളെ സംരക്ഷിക്കും ; ഭീകരരെ പിന്തുണക്കുന്നവർക്ക് എന്നെ അൺഫോളോ ചെയ്യാം : സെലീന ജെയ്റ്റ്‌ലി

ഇന്ത്യ-പാക് സംഘർഷം: ഐപിഎല്‍ ടൂര്‍ണമെന്‍റ് നിർത്തിവെച്ചു, ഔദ്യോഗിക പ്രഖ്യാപനവുമായി ബിസിസിഐ

കണ്ണൂരിൽ വധുവിന്റെ 30 പവൻ മോഷ്ടിച്ചത് വരന്റെ ബന്ധു: കൂത്തുപറമ്പ് സ്വദേശി അറസ്റ്റിൽ

ഭീകരരുടേത് ഭീരുത്വപരമായ പ്രവൃത്തി ; മേഖലയിൽ സമാധാനം പുലർത്തണം : സംയുക്ത പ്രസ്താവനയിറക്കി ജി-7 രാജ്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies