ചെങ്ങന്നൂര്‍: നാടന്‍ പശു സര്‍വ്വരോഗ സംഹാരിയാണെന്ന് കാഞ്ചീപുരം മഹര്‍ഷി വാഗ്ഭട ഗോശാലാ ഗവ്യസിദ്ധാചാര്യന് ഡോ. നിരഞ്ജന് വര്‍മ്മ. പേരിശേരി ആര്‍ട്ട് ഓഫ് ലിവിങ്ങ് ജ്ഞാനക്ഷേത്രത്തില്‍ നാടന്‍ പശുവും ആരോഗ്യവും എന്ന ശില്പശാലയില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പശുവിന്റെ പാല് മാത്രമല്ല ചാണകവും മൂത്രവും വരെ വിവിധ രോഗങ്ങള്‍ക്കുള്ള ഔഷധമാണ്. സംസ്കരിച്ച ഗോമൂത്രം പ്രമേഹം, മൂത്രത്തില്‍ കല്ല് എന്നിവയ്ക്കുള്ള സിദ്ധൗഷധമാണ്. സംസ്കരിച്ച ഗോമൂത്രത്തില്‍ ചില പച്ചമരുന്നുകള്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന സര്‍പ്പഗന്ധി കാന്‍സറിനെതിരെ സേവിക്കാമെന്ന് അദ്ദേഹം പറഞ്ഞു
ചര്‍മ്മ രോഗങ്ങളെ ചെറുക്കാന്‍ ചാണകത്തിന് സാധിക്കും. എക്സിമ, ചൊറി, ചിരങ്ങ്, ത്വക്കിലെ മുറിവുകള്‍ എന്നിവയ്ക്ക് ചാണകം ഉത്തമമാണ്. ചാണകത്തില്‍ 60 ശതമാനം പ്രാണവായു ഉള്ളതിനാലാണ് ചാണകം കത്തിച്ച ഭസ്മം നെറ്റിയില്‍ തൊടുന്നത്.
നാടന്‍ പശുവിന്റെ പാലില്‍ നിന്നുള്ള നെയ്യ് നസ്യം ചെയ്താല്‍ തലവേദന, മൈഗ്രൈന്‍, ഉറക്കക്കുറവ്, ഒര്‍മ്മക്കുറവ് തുടങ്ങിയ രോഗങ്ങള്‍ ഭേദമാകും. നറുനെയ്യ് കഴിച്ചാല്‍ കൊളസ്ട്രാള്‍ കുറയുമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ട്ട് ഓഫ് ലിവിങ്ങ് സംസ്ഥാന സീനിയര്‍ ടീച്ചര്‍ കെ.ഗിരികുമാര്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. ആചാര്യ വിനയ് കൃഷ്ണ, ബംഗളൂരു വേദിക് സംസ്ഥാനിലെ ബ്രഹ്മചാരി ദീപക് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉച്ചയ്ക്ക് ശേഷം ഡോ.നിരഞ്ജന് വര്‍മ്മ രോഗികള്‍ക്ക് പഞ്ചഗവ്യ വിധിപ്രകാരമുള്ള ചികിത്സ നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: