കൊച്ചി: എറണാകുളം പച്ചാളത്ത് റെയില്‍വേ മേല്‍പ്പാലത്തിനായി ഭൂമി ഏറ്റെടുക്കുന്ന നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോവാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. മേല്‍പ്പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് തടസമില്ലെന്നും കോടതി പറഞ്ഞു.
ഏറ്റെടുക്കുന്ന ഭൂമിയുടെ എണ്‍പത് ശതമാനം തുക കെട്ടിവയ്ക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. ഭൂവുടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതിനെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്കാന് അഭിഭാഷക കമ്മിഷനെയും കോടതി നിയോഗിച്ചിട്ടുണ്ട്.
നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തിനിടെ ഇന്ന് രാവിലെ ജില്ലാ ഭരണകൂടം ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയിരുന്നു. വന്‍ പോലീസ് സന്നാഹത്തോടെയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയത്. പതിനേഴോളം വീടുകളും കടകളും ഒഴിപ്പിച്ചുവേണം സ്ഥലം ഏറ്റെടുക്കാന്‍.
ജന്റം പദ്ധതിയില്‍ പെടുത്തി പദ്ധതി നടപ്പാക്കാന്‍ നേരത്തെ കൊച്ചി നഗരസഭ ശ്രമം നടത്തിയിരുന്നെങ്കിലും സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ എതിര്‍പ്പ് ഉയര്‍ന്നതോടെ നടപടികള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: