തിരുവനന്തപുരം: അന്തരിച്ച നിയമസഭാ സ്പീക്കര്‍ ജി. കാര്ത്തികേയന് അനുശോചന പ്രവാഹം. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്ന് രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ജി. കാര്‍ത്തികേയനെ അനുസ്മരിച്ചു. സ്നേഹം നിറഞ്ഞ പെരുമാറ്റത്തിലൂടെ ജനങ്ങളെ ആകര്‍ഷിച്ച മഹത് വ്യക്തിയായിരുന്നു ജി. കാര്‍ത്തികേയനെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അ്യുതാനന്ദന് അനുസ്മരിച്ചു.
ശാന്തനും സൗമ്യനും ആയിരുന്നു അദ്ദേഹം. കാര്‍ത്തികേയന്റെ ആകസ്മിക വേര്‍പാട് കേരളത്തിന് കനത്ത നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. സൗമ്യനെങ്കിലും ആദര്‍ശത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നേതാവായിരുന്നു കാര്‍ത്തികേയനെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന് അനുസ്മരിച്ചു. താങ്ങാനാവാത്ത ദുഃഖമാണ് കാര്‍ത്തികേയന്റെ വേര്‍പാട് നല്‍കുന്നതെന്നും സുധീരന് പറഞ്ഞു. കാര്‍ത്തികേയന്റെ വേര്‍പാട് കേരള നിയമസഭയ്ക്ക് തീരാനഷ്ടമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.
രാഷ്ട്രീയത്തിലും വ്യക്തി ജീവിതത്തിലും മാന്യതയും മനുഷത്വവും പുലര്‍ത്തിയ കോണ്‍ഗ്രസ്സിലെ വേറിട്ട വ്യക്തിത്വമായിരുന്നു ജി. കാര്‍ത്തികേയനെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് അനുസ്മരിച്ചു. ശത്രുക്കളെപ്പോലും മിത്രമാക്കിയ വ്യക്തിയായിരുന്നു കാര്‍ത്തികേയനെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന് അനുസ്മരിച്ചു. രാഷ്ട്രീയ രംഗത്തെയും നിയമസഭയിലെയും പ്രവര്‍ത്തനം കൊണ്ട് മനസ്സിലെ സൂപ്പര്‍ ഹീറോ ആയിരുന്നു കാര്‍ത്തികേയനെന്ന് നടന് മമ്മൂട്ടി പറഞ്ഞു.
രാഷ്ട്രീയ രംഗത്തെ ആദര്‍ശത്തിന് ഉജ്വല മാതൃകയാണ് അദ്ദേഹമെന്നും മമ്മൂട്ടി അനുസ്മരിച്ചു. കലയെയും രാഷ്ട്രീയത്തെയും മനുഷ്യസ്നേഹത്തില്‍ അധിഷ്ഠിതമാക്കിയ രാഷ്ട്രീയക്കാരനായിരുന്നു കാര്‍ത്തികേയനെന്ന് നടന് മുകേഷ് അനുസ്മരിച്ചു. കാര്‍ത്തികേയനിലെ നന്മയും നല്ല മനസുമാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയതെന്ന് സംവിധായകനും നടനുമായ ബാലചന്ദ്രമേനോന് അനുസ്മരിച്ചു.
മന്ത്രിമാരായ ആര്യാടന് മുഹമ്മദ്, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്, ഷിബു ബേബി ജോണ്‍, പി.ജെ. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, വി.എസ്. ശിവകുമാര്‍, എ.പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, കെ. ബാബു, കെ.പി. മോഹനന്, സി.എല്‍. ബാലകൃഷ്ണന്, എം.കെ. മുനീര്‍, പി.കെ. അബ്ദുറബ്, വി.കെ. ഇബ്രാഹിംകുഞ്ഞ്, അനൂപ് ജേക്കബ്, പി.കെ. ജയലക്ഷ്മി, ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ്, എംപിമാരായ ശശി തരൂര്‍, ഷാനവാസ്, കെ.സി. വേണുഗോപാല്‍, എംഎല്‍എമാര്‍, കോണ്‍ഗ്രസ് നേതാക്കളായ തമ്പാനൂര്‍ രവി, എം.എം. ഹസ്സന് തുടങ്ങിയവരും കാര്‍ത്തികേയന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: