ന്യൂദല്‍ഹി: മുന്‍ ടെലികോം മന്ത്രി ദയാനിധി മാരനും സഹോദരന് കലാനിധി മാരനും എയര്‍സെല്‍ മാക്സിസ് ഇടപാട് കേസില്‍ പ്രത്യേക 2ജി കോടതിയില്‍ ഹാജരായി ജാമ്യാപേക്ഷ നല്കി. സിബിഐ പ്രത്യേക ജഡ്ജി ഒ.പി. സെയ്നിക്ക് മുമ്പില്‍ ഹാജരായ ഇവരുടെ ജാമ്യാപേക്ഷയില്‍ സിബിഐയുടെ നിലപാട് ഈ മാസം 16ന് അറിയിക്കുവാന്‍ ആവശ്യപ്പെട്ടു.
2014 ഒക്ടോബറിലാണ് ഇവര്‍ക്കും മറ്റ് ഒമ്പത് പേര്‍ക്കുമെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.2006ല്‍ എയര്‍സെല്‍, മലേഷ്യന്‍ ടെലികോം സ്ഥാപനമായ മാക്സിസ് എറ്റെടുത്തതിലെ ക്രമക്കേടുകളെക്കുറിച്ചാണ് സിബിഐ അന്വേഷിക്കുന്നത്. കുറ്റകരമായ ഗൂഢാലോചന, അഴിമതിനിരോധനനിയമം എന്നിവയിലെ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം. മലേഷ്യന്‍ പൗരനായ അഗസ്റ്റസ് റാല്‍ഫ് മാര്‍ഷല്‍ എന്നയാളെയും നാല് സ്ഥാപനങ്ങളെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്.
മൗറീഷ്യസ് ആസ്ഥാനമായുള്ള പ്രതിപട്ടികയിലുള്ള സ്ഥാപനം സമന്‍സ് കൈപറ്റുകയോ അവരുമായി യാതൊരു കമ്മ്യൂണിക്കേഷനും സാധിച്ചിട്ടില്ലെന്നും സിബിഐ പ്രോസിക്യൂട്ടര്‍ കെ.കെ. ഗോയല്‍ പറഞ്ഞു. സണ്‍ ഡയറക്ട് ടിവി, മാക്സിസ് കമ്യൂണിക്കേഷന്‍ ബെര്‍ഹദ്, അസ്ട്രോ ഓള് ഏഷ്യ നെറ്റ് വര്‍ക്ക് പിഎല്‍സി, സൗത്ത് ഏഷ്യ എന്റര്ടെയ്ന്മെന്റ് ഹോള്‍ഡിങ് ലിമിറ്റഡ് എന്നിവയാണ് പ്രതിസ്ഥാനത്തുള്ള കമ്പനികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: