ന്യൂദല്‍ഹി: ദല്‍ഹി ഉപമുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി പ്രമുഖ നേതാവുമായ മനീഷ് സിസോദിയയ്ക്ക് 2500 ചത്രശ്ര അടിയുടെ ആഡംബര ബംഗ്ലാവ് ഔദ്യോഗിക വസതിയായി അനുവദിച്ചു. സിസോദിയയുടെ ആവശ്യപ്രകാരം കേന്ദ്ര നഗരവികസന വകുപ്പ് ഈ ബംഗ്ലാവ് അനുവദിക്കുകയായിരുന്നു. നിലവില്‍ ഈസ്റ്റ് ദല്‍ഹിയിലെ ഫഌറ്റില്‍ വാടകയ്ക്കു താമസിക്കുന്ന സിസോദിയ ഈ ബംഗ്ലാവിലേക്കുതാമസം മാറാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.
2004 വരെ മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ വസതിയായിരുന്നു ഇവിടം. രണ്ടുകുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന വിധത്തില്‍ നാല് ബെഡ്റൂമുകളും പൂന്തോട്ടവും അടങ്ങുന്ന ഈ ബംഗ്ലാവ് നിയമസഭാമന്ദിരത്തിനു സമീപം മഥുര റോഡിലെ എബി-17 നമ്പരിലുള്ളതാണ്.
ദല്‍ഹി സര്‍ക്കാരിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഇത് നല്‍കിയതെന്ന് കേന്ദ്ര നഗരവികസനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന് അറിയിച്ചു. മുന്‍ ക്യാബിനറ്റ് മന്ത്രി പി. ബല്‍റാം നായ്ക് ആയിരുന്നു അടുത്താകലംവരെ ഈ ബംഗ്ലാവില്‍ താമസിച്ചിരുന്നത്. ദല്‍ഹി ഹൈക്കോടതി ജഡ്ജിമാരാണ് സിസോദിയയുടെ പുതിയ അയല്‍ക്കാര്‍.
അതേസമയം മുഖ്യമന്ത്രി കേജ്രിവാളിന് ഇതുവരെ ഔദ്യോഗിക വസതിയായിട്ടില്ല. ല്യൂട്ടന്റെ ദല്‍ഹിലുള്ള വസതി അനുവദിയ്ക്കണമെന്നാണ് കേജ്രിവാള് നഗരവികസനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
2013ല്‍ കേജ്രിവാള് മുഖ്യമന്ത്രിയായപ്പോള്‍ തിലക് ലെയ്നിലുള്ള 1600 ചതുരശ്രഅടിയുടെ മൂന്ന് ബെഡ്റൂം ഫഌറ്റിലാണ് താമസിച്ചിരുന്നത്. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരിയായ ഭാര്യയ്ക്കായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ഫഌറ്റിലാണ് കേജ്രിവാള് കുടുംബസമേതം താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: