ആലപ്പുഴ: വി.എസ്. അച്യുതാനന്ദനും പാര്‍ട്ടിയും തമ്മില്‍ സമവായമുണ്ടാകാനുള്ള സാധ്യത മങ്ങുന്നു. വി.എസിനെതിരായ പ്രമേയം റദ്ദാക്കേണ്ടതില്ലെന്നു സിപിഎം അവയ്ലബിള് പോളിറ്റ് ബ്യൂറോ യോഗം തീരുമാനിച്ചു. വി.എസ്. അച്യുതാനന്ദന് ഉന്നയിച്ച മറ്റാവശ്യങ്ങളിലും തീരുമാനമായില്ല. അവ കേന്ദ്ര കമ്മിറ്റിയില്‍ പരിഗണിക്കാമെന്നു പിബി യോഗത്തില്‍ തീരുമാനിച്ചു. തനിക്കെതിരായ പ്രമേയം റദ്ദാക്കണമെന്നായിരുന്നു വി.എസിന്റെ പ്രധാന ആവശ്യം.വി.എസിനെ പാര്‍ട്ടിയില്‍ നിലനിര്‍ത്തണമെന്നു സീതാറാം യെച്ചൂരി ആവശ്യപ്പെട്ടിരുന്നു. ബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളും വി.എസ് അനുകൂല നിലപാടാണു സ്വീകരിച്ചത്. എന്നാല്‍, സമ്മേളനത്തിന്റെ പൊതു വികാരം പരിഗണിക്കണമെന്നു കേരളത്തില്‍നിന്നുള്ള നേതാക്കള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യമാണു പിബിയില്‍ അംഗീകരിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: