നീലേശ്വരം: ആലപ്പുഴയില്‍ നടക്കുന്ന സിപിഎം സംസ്്ഥാന സമ്മേളനത്തില്‍ പിണറായി പക്ഷക്കാരുടെ രൂക്ഷ വിമര്‍ശനം കേട്ട് വേദിയില്‍ നിന്നിറങ്ങിപ്പോയ വി.എസിനെ അനുകൂലിച്ച് പാര്‍ട്ടി നേതൃത്വത്തിനെതിരെ അമ്പതോളം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ നീലേശ്വരം ടൗണില്‍ പ്രകടനം നടത്തി. പാര്‍ട്ടി മേളാളന്മാരുടെ കണ്ണുരുട്ടലില്‍ പേടിക്കയില്ല ഈ പാര്‍ട്ടിയെ സ്നേഹിക്കുന്നവരെന്ന മുദ്യാവാക്യമുയര്‍ത്തിയാണ് പ്രകടനം നടന്നത്.
ആറോളം പാര്‍ട്ടി മെമ്പര്‍മാരും പ്രകടനത്തില്‍ പങ്കെടുത്തിട്ടുണ്ട്. നീലേശ്വരം ടൗണിലെ വി.എസ് അനുകൂല ഓട്ടോ ഡ്രൈവര്‍മാരുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. ഇതിന് മുമ്പും ഇവിടെ വി.എസ് അനുകൂലികള്‍ പ്രകടനം നടത്തിയിരുന്നു. ഇതോടെ നീലേശ്വരത്ത് വി.എസ് – പിണറായി പക്ഷക്കാരുടെ പോര് രൂക്ഷമായിരിക്കുകയാണ്
സിപിഎം നേതൃത്വത്തിന്റേത് ഫാസിസ്റ്റ് നയമാണെന്ന വിഎസിന്റെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായി സിഎംപി സംസ്ഥാന സെക്രട്ടറി സി.പി.ജോണ്‍ കാഞ്ഞങ്ങാട് പറഞ്ഞു. വിഎസിന്റെ തുറന്നു പറച്ചില് അദ്ദേഹത്തെ രാഷ്ട്രീയ സമരത്തിന്റെ നിര്‍ണായക ഘട്ടത്തിലെത്തിച്ചിരിക്കുകയാണ്.
അച്ച്യൂതാനന്ദന്‍ ഇറങ്ങിപ്പോയതോടെ പാര്‍ട്ടി പ്രതിസന്ധിയിലായിരിക്കുകയാണ്. എതിരാളികള്‍ ഒന്നടങ്കം എതിര്‍ത്തതോടെ ചതുരംഗ കളത്തിലെ ചെക്ക് ചെയ്യപ്പെട്ട രാജാവിന്റെ അവസ്ഥയാണ് ഇപ്പോള്‍ വി.എസ്.അച്ച്യുതാനന്ദന്റേതെന്നും ജോണ്‍ പറഞ്ഞു. വിഎസിന്റെ ഇറങ്ങിപ്പോക്കുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സി.പി.ജോണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: