തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കാറിടിപ്പിച്ചും മര്‍ദ്ദിച്ചും കൊന്ന കേസിലെ പ്രതി നിസാമിന്റെ ഭാര്യ അമല്‍ ഇന്ന് പോലീസില്‍ കീഴടങ്ങിയേക്കും. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നിസാമിന്റെ ബന്ധുക്കള്‍ക്ക് പേരാമംഗലം സിഐ കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു.
ഇതിനിടെ, അമല്‍ എറണാകുളത്ത് രഹസ്യ കേന്ദ്രത്തിലുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. എന്നാല്‍ ഇവരെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. ചന്ദ്രബോസിനെ ആക്രമിക്കുമ്പോള്‍ ഭാര്യ അമലും നിസാമിനൊപ്പം ഉണ്ടായിരുന്നതായാണ് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തുന്നത്. നിസാം ആക്രമിക്കുമ്പോള്‍ ശോഭാസിറ്റിക്കുള്ളില് നിന്നും അമല്‍ മറ്റൊരു കാറില്‍ ഗേറ്റിനടുത്തേക്ക് വന്നെന്നും ചന്ദ്രബോസിനെ നിസാം ഇടിക്കുന്നതിന് മുന്‍പ് ജീപ്പിലേക്ക് കയറിയെന്നും പറയുന്നു. നിസാമിനെ തടയാനോ ചന്ദ്രബോസിനെ ആക്രമിക്കുന്നതില്‍ നിന്ന് വിലക്കാനോ അമല്‍ തയ്യറായില്ലെന്ന് അപ്പോള്‍ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു സെക്യൂരിറ്റി ജീവനക്കാര്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച് ഹൈവേ പോലീസില്‍ വിവരം അറിയിച്ചെങ്കിലും അന്വേഷിക്കാനെത്തിയില്ല. പിന്നീട് പേരാമംഗലം പോലീസ് വന്നപ്പോള്‍ അമല്‍ സ്ഥലത്തുണ്ടായിരുന്നു. ഇത്രയേറെ ഗുരുതരമായ പ്രശ്നമുണ്ടായിട്ടും അമലില്‍ നിന്ന് മൊഴിയെടുക്കാന്‍ പോലീസ് അന്ന് തയ്യാറായിരുന്നില്ല. ഇതിനു കാരണം പേരാമംഗലം സ്റ്റേഷനിലെ ചില പോലീസുകാരുടെ ഇടപെടലാണ്. ഈ പോലീസുകാര്‍ നിസാമിനോട് പണം ചോദിച്ചതായി മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബ് തന്നെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: