കൊച്ചി:വനിതാ ഹെഡ് സര്വെയര്ക്കെതിരെ അസഭ്യം ചൊരിഞ്ഞ കീഴ്ജീവനക്കാരനെതിരെ നടപടികളില്ലാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. തൊടുപുഴ താലൂക്ക് സര്‍വെയറായ എം.എ.റഹ്മത്തുള്ളക്കെതിരെയാണ് പരാതി.
ഇലപ്പിള്ളി വില്ലേജിലെ സര്‍വെ നമ്പര്‍ 41/2 എന്ന സര്‍ക്കാര്‍ തരിശുഭൂമിയുടെ നമ്പര്‍ സംരക്ഷിക്കപ്പെടാത്തത് ശ്രദ്ധയില്‍പ്പെടുത്തിയതിന്റെ പേരിലാണ് റഹ്മത്തുള്ള മേലധികാരികള്‍ക്കെതിരെ തട്ടിക്കയറിയത്. ജനുവരി അഞ്ചിന് തൊടുപുഴ റീസര്‍വെ സൂപ്രണ്ട് ഓഫീസിലാണ് സംഭവം.
റഹ്മത്തുള്ളയുടെ തെറ്റ് ചൂണ്ടിക്കാട്ടിയ വനിതാ ഹെഡ് സര്‍വെയറെ മോശം വാക്കുകളുപയോഗിച്ച് ഇയാള്‍ അധിക്ഷേപിക്കുകയായിരുന്നു. വര്‍ക്കിങ് അറേഞ്ച്മെന്റിന്റെ അടിസ്ഥാനത്തില്‍ തൊടുപുഴയില്‍ നിന്നും സ്ഥലം മാറിപ്പോയ ഹെഡ്സര്വെയറെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത നിലവിലുള്ള ഉദ്യോഗസ്ഥയെയും ഇയാള്‍ വെറുതെവിട്ടില്ല. നിന്നെയോ അവളെയോ എനിക്ക് ബഹുമാനിക്കേണ്ട കാര്യമില്ല. എഡിയായാലും ഡിഡിയായാലും കളക്ടറായാലും പറയാനുള്ളത് പറയും എന്നായിരുന്നു ഇയാളുടെ ആക്രോശമെന്ന് വനിതാ ഉദ്യോഗസ്ഥര്‍ തൊടുപുഴ ഡിവൈഎസ്പിക്ക് നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഇടുക്കി സര്‍വെ ഡെപ്യൂട്ടി ഡയറക്ടര്‍, തൊടുപുഴ അസി.ഡയറക്ടര്‍, സര്‍വെ ഡയറക്ടറേറ്റ് വനിതാസെല്‍, തൊടുപുഴ റീസര്‍വെ സൂപ്രണ്ട് എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: