പാറ്റ്ന: ജിതന്‍ റാം മാഞ്ചി മന്ത്രിസഭ വിശ്വാസവോട്ടു തേടാന്‍ രണ്ടുദിവസം മാത്രം അവശേഷിക്കെ ബിഹാറില്‍ നാടകീയതയുടെ മുറുക്കമേറുന്നു. പ്രമുഖ രാഷ്ട്രീയ കക്ഷികളെല്ലാം തങ്ങളുടെ എംഎല്‍എമാരെ~ഒന്നിച്ചു നിര്‍ത്താനുള്ള തത്രപ്പാടിലാണ്. പ്രധാനപ്രതിപക്ഷമായ ബിജെപിയുടെ നിലപാടിനെയും ഏവരും ഉറ്റുനോക്കുന്നു.
243 അംഗ സഭയില്‍ 131 എംഎല്‍എമാരുടെ പേരുടെ പിന്തുണയാണ് മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ യു (ജെഡിയു) അധ്യക്ഷനുമായ നിതീഷ് കുമാര്‍ അവകാശപ്പെടുന്നത്. അതില്‍ 99 പേരും സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങള്‍.
ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുടെ 24 പേരും കോണ്‍ഗ്രസിന്റെ അഞ്ച് പേരും സിപിഐയുടെ ഒരംഗവും ഒരു സ്വതന്ത്രനും തനിക്കൊപ്പമുണ്ടെന്നും നിതീഷ് ഉറപ്പിക്കുന്നു. ഭൂരിപക്ഷം തെളിയിക്കാന്‍ താന്‍ പ്രാപ്തനാണെന്നും നിതീഷ് തറപ്പിച്ചുപറയുന്നു. എന്നാല്‍ മാഞ്ചിയെയാണോ നിതീഷിനെയാണോ പിന്തുണയ്ക്കേണ്ടതെന്ന തര്‍ക്കം ലാലുവിന്റെ പാര്‍ട്ടിയില്‍ ഉടലെടുത്തുകഴിഞ്ഞു. അതിനുള്ള തെളിവാണ് പപ്പു യാദവ് എംപി മാഞ്ചിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നത്. ബിഹാറിലെ രാഷ്ട്രീയ ബലപരീക്ഷണത്തെ ആകാംക്ഷാഭരിതമാക്കുന്നു. പുതിയ വഴിത്തിരിവും ഇതു തന്നെ.
87 അംഗങ്ങളുള്ള ബിജെപിയുടെ സഹായം ഉറപ്പിച്ചാല്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവുമെന്നാണ് മാഞ്ചിയുടെ പ്രതീക്ഷ. ജെഡിയു അംഗങ്ങളുടെ നിലപാട് സംബന്ധിച്ച് നിതീഷിന്റെ അവകാശവാദങ്ങളെ മാഞ്ചി അംഗീകരിക്കുന്നില്ല.
ബിജെപി തുണയ്ക്കുമെന്ന് ഉറച്ചാല്‍ സ്വന്തം പാര്‍ട്ടി എംഎല്‍എമാരില്‍ കുറച്ചുപേര്‍കൂടി തനിക്കൊപ്പം പോരുമെന്ന് മാഞ്ചി കണക്കുകൂട്ടുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി മികച്ച വിജയം പ്രതീക്ഷിക്കുന്നുണ്ട്.
സീറ്റുകളുടെ എണ്ണത്തില്‍ വന്‍വര്‍ധന പാര്‍ട്ടി ലക്ഷ്യമിടുന്നു. ദല്ഹിയിലെന്നപോലെ മറ്റു പാര്‍ട്ടികളെല്ലാം ഒറ്റക്കെട്ടായി തങ്ങള്‍ക്കെതിരെ തിരിയുമെന്ന് ബിജെപിക്ക് അറിയാം.
അതിനാല്‍ത്തന്നെ പറ്റിയ ഒരു കൂട്ടാളിയെ കണ്ടെത്തി അതിനു തടയിടുകയാണ് പാര്‍ട്ടിയുടെ ഉന്നം. മാഞ്ചിയില്‍ അത്തരമൊരു സഖ്യത്തെ ബിജെപി നോക്കിക്കാണുന്നു. പ്രത്യേകിച്ച് മാഞ്ചിക്ക് ദളിത് വിഭാഗങ്ങളുടെ പിന്തുണയേറിയ പശ്ചാത്തലത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: