റായ്പൂര്‍ : ഛത്തീസ്ഗഢ് ബിജാപൂര്‍ ജില്ലയില്‍ നക്സല്‍ ഭീകരര്‍ ജവാനെ കൊലപ്പെടുത്തി. ബോദി ഔട്ട്പോസ്റ്റില്‍ അസിസ്റ്റന്റ് കോണ്‍സ്റ്റബിളായിരുന്ന നെഹ്റു പുനിമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബന്ധപല് പോലീസ് സ്റ്റേഷനു സമീപത്തായുള്ള വനത്തില്‍ വെച്ച് നക്സല്‍ ഭീകരര്‍ ഇയാളെ ആക്രമിക്കുകയായിരുന്നെന്ന് ബിജാപൂര്‍ സൂപ്രണ്ടന്റ് ഓഫ് പോലീസ് കെ. എല്‍. ധ്രുവ് അറിയിച്ചു.
വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച് പോലീസ് സ്റ്റേഷനിലേക്ക് മടങ്ങുകയായിരന്നു പുനീം. വനമേഖലയില്‍ നിന്നും വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ നടത്തിയ തെരച്ചിലിലാണ് പുനീമിന്റെ മൃതദേഹം കണ്ടെടുത്തത്. ഇതുസംബന്ധിച്ച് ബിജാപുര്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: