തിരുവനന്തപുരം: ഇന്നുമുതല്‍ പാചക വാതകത്തിന് ഉപഭോക്താക്കള്‍ മുഴുവന്‍ തുകയും നല്‍കണം. സബ്സിഡി നിരക്കില്‍ പാചക വാതകം ഉപഭോക്താവിനു നേരിട്ടു ലഭിക്കില്ല. സബ്സിഡി ബാങ്കിലൂടെ പിന്നീടു കിട്ടും. ആധാര്‍ കാര്േഡാ ബാങ്ക് അക്കൗണ്ട് നമ്പറോ നല്‍കാത്ത ഉപഭോക്താക്കള്‍ക്കു സബ്സിഡി കിട്ടുകയില്ല.
സംസ്ഥാനത്ത് ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാത്ത 16 ലക്ഷം ഉപഭോക്താക്കള്‍ ഇനിയുമുണ്ട്. മൂന്ന് എണ്ണ കമ്പനികള്‍ക്കുമായി സംസ്ഥാനത്ത് ആകെ 76 ലക്ഷം ഗാര്‍ഹിക പാചകവാതക ഉപഭോക്താക്കളുണ്ട്. ഇതില്‍ 60.67 ലക്ഷം പേര് ആധാര്‍ നമ്പറോ ബാങ്ക് അക്കൗണ്ട് നമ്പറോ പാചകവാതകണക്ഷനുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ പേര് വയനാട് ജില്ലയിലാണുള്ളത്. 97.13 ശതമാനം ഉപഭോക്താക്കള്‍. തൊട്ടുപിന്നില്‍ പത്തനംതിട്ടയും 90.94 ശതമാനം. ഈ ജില്ലകളിലാണ് ആധാര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം തുടക്കമിട്ടതും. ആധാറും അക്കൗണ്ടും ബന്ധിപ്പിക്കുന്നതില്‍ ഏറ്റവും പിന്നാക്കം ഇടുക്കിയാണ്. 72.31 ശതമാനം. ഏറ്റവും കൂടുതല്‍ എല്‍പിജി ഉപഭോക്താക്കളുള്ള എറണാകുളത്ത്78.2 ശതമാനം പേരും തിരുവനന്തപുരത്ത് 72.03 ശതമാനം പേരും ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
ഇനിമുതല്‍ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാത്തവരും മുഴുവന്‍ തുകയും നല്കി സിലിണ്ടര്‍ വാങ്ങണം. സബ്സിഡി നിരക്കിലുള്ള സിലിണ്ടര്‍ വിപണിയില്‍ ലഭ്യമല്ലെങ്കിലും സബ്സിഡി തുക ഉടന്‍ നഷ്ടപ്പെടില്ല. മൂന്നമാസം പാര്‍ക്കിങ് പിരീയഡായി കണക്കാക്കും. ഈ കാലയളവില്‍ ബാങ്ക് അക്കൗണ്ടുമായി പാചകവാതക കണക്ഷനെ ബന്ധിപ്പിച്ചാല്‍ സബ്സിഡി തുക തിരികെ ലഭിക്കുമെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: