ന്യൂദല്‍ഹി: രാജ്യാന്തര തലത്തില്‍ അസംസ്കൃത എണ്ണയുടെ വില ഉയരാന്‍ തുടങ്ങിയതോടെ രാജ്യത്തും പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ വര്‍ധനവരുത്താന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. പെട്രോള്‍ ലീറ്ററിന് 82 പൈസയും ഡീസല്‍ ലീറ്ററിന് 61 പൈസയുമാണ് വര്‍ധിപ്പിക്കുക. ഇത് ഇന്നലെ അര്‍ധരാത്രി നിലവില്‍ വന്നു.
കഴിഞ്ഞ ആഗസ്റ്റിന് ശേഷം പെട്രോള്‍ വില കൂട്ടുന്നത് ആദ്യമാണ്. തുടര്‍ച്ചയായി ഒന്‍പതു തവണ വില കുറച്ചിരുന്നു. ഡീസല്‍ വിലയും തുടര്‍ച്ചയായി അഞ്ചു തവണ കുറച്ചിരുന്നു. അവസാനമായി ഈ മാസം മൂന്നിനാണ് എണ്ണവിലയില്‍ വ്യത്യാസം വരുത്തിയത്. പെട്രോള്‍ ലിറ്ററിന് 2.42 രൂപയും ഡീസലിന് 2.25 രൂപയും ആണ് അന്ന് കുറച്ചിരുന്നത്.
രാജ്യാന്തര തലത്തില്‍ú ക്രൂഡ് ഓയില്‍ വിലയില്‍ അടുത്ത കാലത്തുണ്ടായ വര്‍ധനയും ഡോളര്‍-രൂപ വിനിമയ നിരക്കിലുണ്ടായ വ്യത്യാസവുമാണ് വില കൂട്ടാന്‍ കാരണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: