കൊച്ചി: ക്രിമിനല്‍ കേസുകളുടെ പ്രഥമവിവര റിപ്പോര്‍ട്ടുകള്‍ കേരള പോലീസ് വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി പരിഗണിച്ചു. ആക്ടിംങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്, എ. എം. ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പത്തനംതിട്ട സ്വദേശിയായ ജിജി ലൂക്കോസ് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ പ്രതികള്‍ക്കും മനുഷ്യാവശാമുണ്ടെന്ന് ആധുനിക നീതിന്യായ വ്യവസ്ഥ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും പ്രതികള്‍ക്ക് എഫ്ഐആറിന്റെ പകര്‍പ്പ് ജാമ്യം ലഭിച്ചതിനുശേഷമാണ് കേരളത്തില്‍ നല്‍കുന്നത്. ഇത് വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ചാല്‍ യാതൊരുവിധത്തിലുള്ള കൃത്രിമവും പിന്നീട് നടത്താന്‍ സാധിക്കില്ലെന്നും അറിയിച്ചു.
അന്യ സംസ്ഥാനങ്ങളില്‍ എഫ്ഐആര്‍ വൈബ്സൈറ്റിലൂടെ പ്രദര്‍ശിപ്പിക്കുന്നത് സര്‍ക്കാരിന്റെ നയപരമായ തീരുമാനം ആണെന്നും വിശദീകരണത്തിനായി സമയം അനുവദിക്കണമെന്നും സംസ്ഥാനം ഹൈക്കോടതിയെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് മൂന്നാഴ്ചത്തേയ്ക്കുമാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: