തൃശൂര്‍: ന്യൂനപക്ഷ വിഭാഗങ്ങളുടെ കളിപ്പാവയാക്കി കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ മാറ്റിയതായി ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശകലടീച്ചര്. ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വടക്കുന്നാഥ ക്ഷേത്രമൈതാനിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
അധ്യാപകരില്‍ അസ്വസ്ഥത സൃഷ്ടിക്കുന്ന വിദ്യാഭ്യാസ രീതിയാണ് നിലനില്‍ക്കുന്നത്. സംസ്കാരത്തെയും ദേശീയതയേയും തകര്‍ക്കുന്നതിനുള്ള ആസൂത്രിതമായ നീക്കമാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.
ഇതിന് പ്രതിവിധി കാണാന്‍ അധ്യാപകര്‍ക്ക് മാത്രമേ സാധിക്കുകയുളളു. ശമ്പളം കിട്ടാനുള്ള തൊഴില്‍ മാത്രമല്ല അധ്യാപനമെന്ന് ടീച്ചര്‍ പറഞ്ഞു. നാടിന്റെ യഥാര്‍ത്ഥ പ്രശ്നങ്ങളെക്കുറിച്ചല്ല ഇന്ന് മാധ്യമങ്ങളിലും മറ്റും ഓളങ്ങള്‍ സൃഷ്ടിക്കുന്നത്. മറിച്ച് ഇല്ലാത്ത കാര്യങ്ങള്‍ പെരുപ്പിച്ച് കാണിച്ച് കൊണ്ടു നടക്കുകയും മൂല്യങ്ങളെ തകര്‍ക്കുകയുമാണ് ചെയ്യുന്നത്. ചടങ്ങില്‍ സംസ്ഥാന പ്രസിഡണ്ട് വി.ഉണ്ണികൃഷ്ണന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.
ദേശീയ അധ്യാപക വാര്‍ത്ത പത്രാധിപര്‍ സി.സദാനന്ദന്‍മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗം എന്‍.കെ.ശിവദാസന്‍ സ്വാഗതവും തൃശൂര്‍ ജില്ലാസെക്രട്ടറി ജി.സതീശ് നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി ടൗണ്‍ ഹാള്‍ പരിസരത്തുനിന്ന് ആരംഭിച്ച ശക്തിപ്രകടനം പ്രദക്ഷിണവഴി ചുറ്റി തെക്കെ ഗോപുരനടയില്‍ സമാപിച്ചു.
നൂറുകണക്കിന് അധ്യാപകര്‍ പ്രകടനത്തില്‍ അണിനിരന്നു. വി.ഉണ്ണികൃഷ്ണന്‍മാസ്റ്റര്‍, ടി.എ.നാരായണന്, എന്‍.കെ.ശിവദാസന്‍, എം.എസ്.ഗോവിന്ദന്കുട്ടിമാസ്റ്റര്,സ്മിത രവികുമാര്‍, ശ്രീദേവി ഹരി, എ.ജെ.ശ്രീനി, സി.വി.രാജീവന്‍മാസ്റ്റര്‍, കെ.എസ്.ജയചന്ദ്രന്‍മാസ്റ്റര്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി. മൂന്നു ദിവസമായി സാംസ്കാരിക നഗരിയില്‍ നടന്ന സമ്മേളനം പൊതുസമ്മേളനത്തോടെയാണ് സമാപിച്ചത്. ഇന്നലെ ടൗണ്‍ഹാളില്‍ പൊതുസഭ, വിദ്യാഭ്യാസ സമ്മേളനം, വനിതാസമ്മേളനം, സംസ്ഥാനസമിതി രൂപീകരണം എന്നിവയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: