ഇടുക്കി: പോലീസ് വാഹന പരിശോധനകള്‍ കര്‍ക്കശമാക്കി. ഏഴ് ദിവസത്തിനിടെ നടത്തിയ പരിശോധനയില്‍ ഒരുകോടിയോളം രൂപയാണ് പിഴ ചുമത്തിയത്. ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ച കാല് ലക്ഷത്തോളം പേരെ പിടികൂടി.
ഫ്രെബ്രുവരി രണ്ടുമുതല്‍ എട്ടു വരെയുള്ള കണക്കാണ്. 885 അപകടങ്ങളാണ് ഈ കാലയളവില്‍ നടന്നത്. അപകടങ്ങളില്‍ 72 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര് മരിച്ചത്. 11 പേര്. കൊല്ലം-10, തിരുവനന്തപുരം-9, തൃശൂര്‍-9, എറണാകുളം- 8, കോഴിക്കോട്-7, കോട്ടയം-6, മലപ്പുറം-4, ആലപ്പുഴ-4, വയനാട്-1, കണ്ണൂര്‍-1, പത്തനംതിട്ട-2 എന്നിങ്ങനെയാണ് മരണനിരക്ക്. 965 പേര്‍ക്ക് ഏഴ് ദിവസത്തിനിടെ ഉണ്ടായ അപകടത്തില്‍ മുറിവേറ്റു.
മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ച 426 പേര് പിടിയിലായി. മദ്യപിച്ച് വാഹനമോടിച്ച 3340 പേര് കുടുങ്ങി. സീറ്റ് ബെല്‍റ്റില്ലാതെ വാഹനമോടിച്ച 6787 പേര് പിടിക്കപ്പെട്ടു. സണ്‍ ഫിലിം നീക്കം ചെയ്യാത്ത സംഭവത്തില്‍ 328 കേസുകളെടുത്തു. ലൈസന്‍സില്ലാത്ത 1147 ഉം എല്ലോ ലൈന്‍ ക്രോസിങില്‍ 332 പേര്‍ക്കെതിരെയും കേസ് വന്നു. അശ്രദ്ധമായി വാഹനമോടിച്ച 1190 പേര്‍ക്കെതിരെ കേസുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: