ന്യൂദല്‍ഹി: സുനന്ദ പുഷ്ക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശശിതരൂരിന്റെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക് പോലീസ് പരിശോധിക്കുന്നു. ഹാര്‍ഡ് ഡിസ്കിലുള്ള നൂറ് ജിഗാബൈറ്റ് ഡേറ്റയാണ് പോലീസ് സമഗ്ര പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
വെള്ളിയാഴ്ച, പോലീസ് അനുമതിയോടെ കേരളത്തിലേക്ക് തിരിക്കും മുന്‍പ് തരൂര്‍ പോലീസിന്റെ ആവശ്യപ്രകാരം ഹാര്‍ഡ് ഡിസ്കുകള്‍ അവര്‍ക്ക് കൈമാറിയിരുന്നു.
ഇതിലെ ഡേറ്റ ഫോറന്‍സിക് വിഭാഗമാണ് പരിശോധിക്കുന്നത്. ഇത് വിശദമായി വിശകലനം ചെയ്യാന്‍ ഏതാനും ദിവസം വേണ്ടിവരുമെന്നാണ് പോലീസ് പറയുന്നത്.
സാമ്പത്തിക ഇടപാടുകള്‍ സാമ്പത്തിക കുറ്റകൃത്യ വിഭാഗവും പരിശോധിക്കുന്നുണ്ട്. ഐപിഎല്ലുമായി ബന്ധപ്പെട്ട ചില സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് പോലീസിന് സംശയങ്ങള്‍ ഉണ്ട്. ഇവയിലെ വൈരുദ്ധ്യം കണ്ടെത്താന്‍ തരൂരിനെ വീണ്ടും ചോദ്യം ചെയ്യേണ്ടിവരും.
സുനന്ദയ്ക്ക് വിയര്‍പ്പ് ഓഹരിയുണ്ടായിരുന്ന കൊച്ച് ടസ്ക്കര്‍ എന്ന ഐപിഎല്‍ ടീമിന്റെ ഉടമസ്ഥാവകാശവും സാമ്പത്തിക കുറ്റകൃത്യവിഭാഗം അനേ്വഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: