ന്യൂദല്‍ഹി: ഭാരതത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയെ പിന്തുണയ്ക്കുന്നവരുടെയെണ്ണം വര്‍ധിച്ചുവരുന്നതായി ഇന്റലിജന്‍സ് വെളിപ്പെടുത്തല്‍. രാജ്യത്തെ മെേട്രാനഗരങ്ങള് കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ജിഹാദി ഗ്രൂപ്പിന്റെ ആശയങ്ങളില്‍ ആകൃഷ്ടരായാണ് യുവാക്കള്‍ ഇതില്‍ ചേരുന്നത്. 35-ഓളം യുവാക്കളെ ഇതിനോടകം ഇന്റലിജന്‍സ് ഏജന്‍സി തിരിച്ചറിഞ്ഞ് നിരീക്ഷിച്ചു വരികയാണ്.
മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങിലെ ഐഎസ് അനുകൂലികളില്‍ ഭൂരിഭാഗവും മദ്യപാനികളാണെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കേന്ദ-സംസ്ഥാന ഇന്റലിജന്‍സ് യൂണിറ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന വിശദാംശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിച്ചുവരികയാണ്.
ജിഹാദി ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നവരുടെയെണ്ണം ഒട്ടനവധിയുണ്ടെന്നാണ് സൂചന. അതിനിടെ ഐസിസിനെ ഭാരതത്തില്‍ നിരോധിക്കുമെന്ന് സൂചനയുണ്ട്.
മെഹ്ദി മസ്രൂര്‍ ബിസ്വാസ് അറസ്റ്റിലായതിനുശേഷം സൈബര്‍ നിരീക്ഷണം ഇന്റലിജന്‍സ് ശക്തമാക്കിയിട്ടുണ്ട്. ഭാരതത്തില്‍ ഭീകരാക്രമണം നടത്താന്‍ ഐഎസ് തയ്യാറെടുക്കുന്നതായി ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സി കഴിഞ്ഞമാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിറിയ കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ സുന്നി ഇസ്ലാമിക് ഗ്രൂപ്പ് ഭീകര പ്രവര്‍ത്തനം മറ്റുരാജ്യങ്ങളിലേക്ക് വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ഭീകരാക്രമണത്തിനു പദ്ധതി തയ്യാറാക്കിയിരുന്നത്.
ഇതിനെ തുടര്‍ന്ന് ഭാരതത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കുകയും വിവിധ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ ഭാരതത്തില്‍ നിന്നുള്ള ഒട്ടനവധി യുവാക്കള്‍ ഐഎസില്‍ ആകൃഷ്ടരായിട്ടുള്ളതായി കണ്ടെത്തുകയും ചെയ്തിയിരുന്നു.
ഐഎസ് പോലുള്ള ഭീകരസംഘടനയിലേക്ക് യുവാക്കള്‍ ആകൃഷ്ടരാകുന്നത് രാജ്യത്തിനെ ആഴങ്കയിലാഴ്ത്തുന്നുണ്ട്.
അതേസമയം നിരോധിത സംഘടനകളായ ഇന്ത്യന്‍ മുജാഹിദ്ദീനും, സ്റ്റുഡന്റ്സ് ഇസ്ലാമിക് മുവ്മെന്റ് ഓഫ് ഇന്ത്യയും (സിമി) ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതായും സംശയിക്കുന്നുണ്ട്. ഐഎസിനെ പരസ്യമായി അനുകൂലിച്ചതിനെ തുടര്‍ന്ന് രണ്ടുയുവാക്കള്‍ തമിഴ്നാട് പോലീസിന്റെ പിടിയിലായിരുന്നു. അബ്ദുള്‍ റഹ്മാന്, റില്‍വാന്‍ എന്നിവരാണ് അറസ്റ്റിലായത്. ഐഎസിനെ അനുകൂലിച്ച് കശ്മീരിലും പതാകകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
അടുത്തിടെ ഇറാഖ് വഴി ബംഗ്ലാദേശിലേക്ക് പോവുകയായിരുന്ന നാലു യുവാക്കളെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. വിശദമായ അന്വേഷണത്തിലാണ് ഐഎസിലേക്ക് റിക്രൂട്ട് ചെയ്തവരാണിവരെന്ന് കണ്ടെത്തിയത്. ഇതുകൂടാതെ മഹാരാഷ്ട്ര കല്യാണ്‍ സ്വദേശിയായ നാലുയുവാക്കളെ ഇതിനു മുമ്പും റിക്രൂട്ട് ചെയ്തിരുന്നു. ഇതില്‍ ആരിഫ് മജീദ് എന്നയാള്‍ തിരിച്ചെത്തി ദേശീയ അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുകൂടാതെ അമന് നയീം തണ്ടെല്, ഫഹദ് തന്‍വീര്‍, ഷെയ്ഖ്, സാഹിം ഫറൂഖ് ടങ്കി എന്നിവര്‍ ഇറാഖില്‍ തന്നെയാണെന്നാണ് ആരിഫ് മജീദ് എന്‍ഐഎയ്ക്കു വെളിപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: