വയനാട്: വയനാട്ടില്‍ രണ്ടു പേരെ കൊലപ്പെടുത്തി ഭീതിവിതച്ച നരഭോജിയായ കടുവയെ വെടിവച്ചു കൊല്ലാന്‍ വനം വകുപ്പ് തീരുമാനം. ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറക്കുമെന്നാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന.
ഇതിനായി കടുവയെ കണ്ടെത്താന്‍ കേരളം തമിഴ്നാടിന്റെ സഹായവും തേടിയിട്ടുണ്ട്. കടുവയെ കണ്ടെത്തി മൃഗശാലയിലേക്ക് മാറ്റുന്നതിനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ രണ്ടുപേരെ കൊന്ന സാഹചര്യത്തില്‍ കടുവയെ കൊല്ലാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
ഇന്നു തമിഴ്നാടിന്റെ പാട്ടവയലിലെ തേയിലത്തോട്ടത്തില്‍ തൊഴിലാളി സ്ത്രീയെ കടുവ കടിച്ചു കൊന്നിരുന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. പ്രദേശത്ത് വന്‍ സംഘര്‍ഷം നിലനില്‍ക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: